കുണ്ടും കുഴിയും മാത്രം!അമ്പലമുക്കിലൂടെ വാഹനയാത്ര ദുരിതം
Tuesday, August 20, 2024 6:15 AM IST
പേരൂര്‍ക്കട: ഒരിടത്ത് 100 മീറ്ററോളം തകര്‍ന്ന റോഡ്, മറ്റൊരിടത്ത് പൈപ്പിന് കുഴിച്ച് പൂര്‍ണമായും മൂടാത്ത കുഴികള്‍. അമ്പലമുക്കിലൂടെ വാഹനയാത്ര രണ്ടുമാസമായി ദുഷ്‌കരമായി നീളുന്നു.

കവടിയാറില്‍ നിന്നും പേരൂര്‍ക്കടയില്‍ നിന്നും കുറവന്‍കോണം, വയലിക്കട ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണ് നീണ്ട കാലമായി കുരുക്കില്‍പ്പെട്ടുകിടക്കുന്നത്. അമ്പലമുക്ക് ജംഗ്ഷനു സമീപം 100 മീറ്റര്‍ റോഡില്‍ നിരവധി കുഴികളും വെള്ളം നിറഞ്ഞുകിടക്കുന്ന ഗര്‍ത്തങ്ങളുമാണ്. ഇതുവഴി കാല്‍നടക്കാര്‍ പോകുന്ന വേഗത്തില്‍ പോലും വാഹനങ്ങള്‍ക്കു പോകാന്‍ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഇതുകൂടാതെയാണ് ജംഗ്ഷനില്‍ സിഗ്നല്‍പോയിന്‍റിനു സമീപം പേരൂര്‍ക്കടയിലേക്കു പോകുന്ന ഭാഗത്തെ റോഡിലെ മൂടാത്ത കുഴികളും. ഫലത്തില്‍ ജംഗ്ഷനു 200 മീറ്റര്‍ ഭാഗത്ത് വാഹനയാത്ര വളരെ ദുഷ്‌കരമായി നീങ്ങുന്നു.

അമ്പലമുക്കില്‍ സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ തോന്നിയപടി പോകുന്നതും വാഹനഗതാഗതത്തിന് തടസമെന്നും ആരോപണമുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ഇതുവഴി കടന്നു പോകാറുണ്ട്. പ്രധാനപ്പെട്ട എംസി റോഡുകളെയും തിരുവനന്തപുരം മെഡിക്കല്‍കോളജിനെയും ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ അമ്പലമുക്കിന് ഏറെ പ്രാധാന്യമുണ്ട്. പലപ്പോഴും പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടതായ അവസ്ഥയാണ് ഇവിടെയുള്ളതെന്നു പ്രദേശവാസികളും പറയുന്നു.

അമ്പലമുക്ക് ജംഗ്ഷനു സമീപം വാട്ടര്‍അഥോറിറ്റിയുടെ പ്രിമോ പൈപ്പ് പൊട്ടി ഒഴുകാന്‍ തുടങ്ങിയിട്ടുതന്നെ 15 ദിവസമായി. രാവിലെയും വൈകുന്നേരങ്ങളിലും രണ്ടു കിലോമീറ്റര്‍ നീളുന്ന ക്യൂവരെ ഇവിടെ ദൃശ്യമായിട്ടുണ്ട്.