പ്ലാസ്റ്റിക്കിന് ബദല്‍ സന്ദേശവുമായി നഗരസഭയുടെ തയ്യല്‍ സംരംഭക യൂണിറ്റ്
Tuesday, August 20, 2024 6:15 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴുക്കൽ സംരംഭകേന്ദ്രത്തിൽ തയ്യൽ സംരംഭ യൂണിറ്റിന് തുടക്കം കുറിച്ചു. പ്ലാസ്റ്റിക് മുക്ത നഗരസഭ എന്ന ലക്ഷ്യത്തിലേക്ക് നഗരസഭയെ എത്തിക്കുന്നതിനായി തുണിസഞ്ചികൾ നിർമിക്കുക എന്നതാണ് യൂണിറ്റിന്‍റെ പ്രധാന ലക്ഷ്യം.

അതോടൊപ്പം കുറഞ്ഞ ചെലവിൽ നഗരവാസികൾക്ക് തുണിത്തരങ്ങൾ, തുന്നി ലഭ്യമാക്കുന്നതിനും പദ്ധതി ഉദ്ദേശിക്കുന്നു.

10 കുടുംബശ്രീ അംഗങ്ങൾക്ക് നഗരസഭ പുതുതായി തൊഴിലവസരം ഒരുക്കിയെന്നൊരു സവിശേഷത കൂടി ഈ യൂണിറ്റിനുണ്ട്. യൂണിറ്റിന്‍റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍ നിര്‍വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്‍, ഡോ. എം.എ സാദത്ത്, എന്‍.കെ.അനിതകുമാരി. ആര്‍. അജിത, കൗണ്‍സിലര്‍മാരായ സുകുമാരി, ഗ്രാമം പ്രവീണ്‍, പ്രസന്നകുമാര്‍, വേണുഗോപാല്‍, ബിനു, സെക്രട്ടറി സാനന്ദസിംഗ് എന്നിവര്‍ സംബന്ധിച്ചു.