കർഷക തൊഴിലാളികളെ അവഗണിച്ചതായി പരാതി
Tuesday, August 20, 2024 6:15 AM IST
വെള്ളറട: ആര്യങ്കോട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ പരിധിയിലുള്ള പഞ്ചായത്തുകളിൽ കര്‍ഷകത്തൊഴിലാളികളെ ആദരിക്കുന്നതില്‍ നിന്ന് മാറ്റി നിർത്തിയതിൽ പരാതി. വെള്ളറട, അമ്പൂരി, കള്ളിക്കാട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ കര്‍ഷക തൊഴിലാളികളെ ആദരിച്ചിരുന്നില്ല.

എന്നാല്‍ ആര്യങ്കോട് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍റെ ഡികെടിഎഫിന്‍റെ പ്രതിഷേധം കാരണം മുന്‍വര്‍ഷം കര്‍ഷക തൊഴിലാളി ആയിരിക്കെ ഒഴിവാക്കിയ കര്‍ഷകനായ കുറ്റിയാനിക്കാട് സ്വദേശിയെ ആദരിക്കാന്‍ നിര്‍ബന്ധിതരായി.

എന്നാൽ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും കൃഷിഭവനുകള്‍ക്ക് നല്‍കിയ ബാനറില്‍ കര്‍ഷകനെയും കര്‍ഷക തൊഴിലാളിയെയും ആദരിക്കുമെന്ന് ഉണ്ടെങ്കിലും പഞ്ചായത്തുകളില്‍ ഇറക്കിയ നോട്ടീസുകളില്‍ കര്‍ഷകത്തൊഴിലാളിയെ അവഗണിച്ചതായി കാണുന്നു.

നോട്ടീസില്‍ പോലും കര്‍ഷക തൊഴിലാളിയെ അവഗണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഡികെടിഎഫ് സംസ്ഥാന കമ്മിറ്റി അംഗം ആര്യങ്കോട് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.