കേരള സര്‍വകാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിസിയെ ഘെരാവോ ചെയ്തു
Tuesday, July 30, 2024 2:54 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനെച്ചൊല്ലി സംഘര്‍ഷം. രാവിലെ നടന്ന വോട്ടെടുപ്പിനു തൊട്ടു പിന്നാലെ വോട്ടെണ്ണല്‍ നടത്തണമെന്ന് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളും സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം.

15 വോട്ടുകള്‍ എണ്ണരുതെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ ഇന്നലെ വോട്ടെണ്ണല്‍ നടത്താന്‍ കഴിയില്ലെന്ന് വൈസ് ചാന്‍സലര്‍ നിലപാടെടുത്തു. ഇതോടെ ചേംബറില്‍ ബഹളവും പ്രതിഷധവുമുണ്ടായി. തുടര്‍ന്ന് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളും സ്ഥാനാര്‍ഥികളും വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു.

ഇതേസമയം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല കോമ്പൗണ്ടിനുള്ളില്‍ വിസിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി. ഓഫീസിന്‍റെ പ്രധാന കവാടത്തിലൂടെ തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. സര്‍വകലാശാല ആസ്ഥാനം സംഘര്‍ഷാന്തരീക്ഷത്തിലായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസിന്‍റെ പടിക്കെട്ടില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ പോലീസ് സര്‍വകലാശാല ഓഫീസിന്‍റെ മെയിന്‍ ഗേറ്റ് പൂട്ടി. വോട്ടെടുപ്പ് കണക്കിലെടുത്ത് സര്‍വകലാശാല ഓഫീസിലും പരിസരത്തും വന്‍ പോലീസ് ബന്തവസാണ് ഏര്‍പ്പെടുത്തിയിരുന്നത്.

98 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്. ഇതില്‍ 15 വോട്ടുകള്‍ എണ്ണുന്നതിനായിരുന്നു കോടതിയുടെ വിലക്കുണ്ടായിരുന്നത്. 83 വോട്ടുകള്‍ മാത്രം എണ്ണിയാല്‍ ഫലം കൃത്യമല്ലാതാകുമെന്നും വൈകിയാലും മുഴുവന്‍ വോട്ടും എണ്ണി മാത്രമേ ഫലപ്രഖ്യാപനം നടത്താനാകൂ എന്നു വിസി ഉറച്ച നിലപാട് എടുത്തതോടെ പ്രതിഷേധം തുടർന്നു. സംഘര്‍ഷാന്തരീക്ഷം മണിക്കൂറുകളോളം നീണ്ടു. ഇതിനിടയില്‍ എബിവിപി പ്രവര്‍ത്തകരും നേതാക്കളും മെയിന്‍ ഗേറ്റിനു പുറത്ത് തടിച്ചുകൂടി.

സംഘര്‍ഷാന്തരീക്ഷം തുടരുന്നതിനിടെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തി. 15 വോട്ടുകള്‍ ഒഴികെയുള്ളവ എണ്ണാന്‍ കോടതി അനുമതി നല്‍കി. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കോടതിയുടെ വിധിയെത്തിയത്. ഇതിനു പിന്നാലെയാണ് ഇടത് അംഗങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകരും സമരം അവസാനിപ്പിച്ചത്.