36 വർഷത്തിനു ശേഷം മോഷണ കേസ് പ്രതി പിടിയിൽ
Monday, July 29, 2024 6:55 AM IST
പാറശാല: മുപ്പത്തിയാറ് വര്‍ഷം മുന്‍പ് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പാറശാല പോലീസ് പിടികൂടി.

പാപ്പനംകോട് അരുവാക്കോട് മിനി ഹൗസില്‍ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57) നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടിയത്.

1988 ല്‍ ഉദിയന്‍കുളങ്ങര സ്റ്റാന്‍ലി ആശുപത്രിയിലെ ജീവനക്കാരിയുടെ ഒന്നര പവന്‍മാല പൊട്ടിച്ചെടുത്ത കേസില്‍ റിമാന്‍ഡിലായിരുന്ന സന്തോഷ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം നാട് വിടുകയായിരുന്നു.

പാറശാല പോലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അന്‍പതോളം മോഷണ കേസുകളില്‍ സന്തോഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.