നെയ്യാറ്റിന്‍കര രൂപതയില്‍ മുത്തശി മുത്തശന്‍ ദിനാചരണം നടത്തി
Monday, July 29, 2024 6:55 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ ദേവാലയങ്ങളില്‍ മുത്തശി മുത്തശന്‍ ദിനാചരം നടത്തി. ആഗോള കത്തോലിക്കാസഭയില്‍ ഇന്നലെ നടന്ന ദിനാചരണത്തിന്‍റെ ഭാഗമായാണ് രൂപതയിലെ 272 ദേവാലയങ്ങളിലും മുത്തശി മുത്തശന്‍ ദിനാചണം നടന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫ്രാന്‍സിസ്മാർപാപ്പ ദിനാചരണത്തിന് തുടക്കം കുറച്ചത്.

പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാതാപിതാക്കളായ വിശുദ്ധ അന്നയുടെയും യോവാക്കീമിന്‍റെയും തിരുനാള്‍ കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ് ആഗോള കത്തോലിക്കാ സഭയില്‍ മുത്തശി മുത്തശന്‍മാര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.

വാര്‍ദ്ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ഇടവകകളില്‍ ദിവ്യബലി ക്രമീകരണങ്ങളില്‍ മുത്തശി മുത്തശന്‍മാരാണ് നേതൃത്വം നല്‍കിയത്.
വൈദികരുടേയും ഇടവക സമൂഹത്തിന്‍റേയും നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയും പൊന്നാട അണിയിച്ചും ദേവാലയങ്ങളിലേക്ക് സ്വീകരിച്ചു.