കേരള സിൻഡിക്കറ്റ് വോട്ടെടുപ്പ് ഇന്ന്
Monday, July 29, 2024 6:40 AM IST
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. വോട്ടവകാശത്തെച്ചൊല്ലി ഇരുവിഭാഗവും കോടതിയെ സമീപിച്ചതോടെ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നീളും.

സെനറ്റിലെ വിദ്യാർഥി പ്രതിനിധികളുടെയും ഗവർണർ നാമനിർദേശം ചെയ്തവരുടെയും വോട്ടവകാശം ചോദ്യം ചെയ്യപ്പെട്ടതിനെതുടർന്ന് ഇരുവിഭാഗങ്ങളുടെയും വോട്ടുകൾ പ്രത്യേകം പെട്ടിയിലാക്കി സൂക്ഷിക്കുന്നതിനാണ് ഹൈക്കോടതി നിർദേശം. തർക്ക വിഷയങ്ങളിൽ കോടതി ഒരു തീരുമാനം എടുത്തശേഷം മാത്രമേ മുഴുവൻ വോട്ടുകളും എണ്ണാൻ സാധിക്കൂ.

സെനറ്റ് അംഗങ്ങളായ വിദ്യാർഥി പ്രതിനിധികളുടെ കാലാവധി കഴിഞ്ഞ 23ന് അവസാനിച്ചു. വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇവർക്കു സെനറ്റ് അംഗത്വം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്.

കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റിലേക്ക് 12 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിൽ സിപിഎം അനുകൂലികളായ മൂന്നുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.