നഗരമധ്യത്തിൽ വെടിവയ്പ്പ്; ഞെട്ടൽ മാറാതെ കുടുംബം
Monday, July 29, 2024 6:40 AM IST
തിരുവനന്തപുരം: അവധി ദിനമായ ഇന്നലെ രാവിലെ തലസ്ഥാന നഗരം ഞെട്ടിയത് എയര്‍ പിസ്റ്റളുമായെത്തിയ സ്ത്രീ മറ്റൊരു സ് ത്രീയുടെ വീട്ടിലെത്തി വെടിയുതിര്‍ത്ത സംഭവം കേട്ടു കൊണ്ടാണ്. നഗരമധ്യത്തിലെ വഞ്ചിയൂരിലെ വീട്ടിലെത്തിയ സ്ത്രീയാണ് വീട്ടമ്മയായ സ്ത്രീയ്ക്കു നേര്‍ക്കു വെടിയുതിര്‍ത്തത്.

വഞ്ചിയൂരിലെ വി.എസ്. ഷിനി (40)യുടെ വലതു കൈപ്പത്തിയിലാണ് വെടിയേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിനിയുടെ ഉള്ളംകൈയില്‍ തറച്ച പെല്ലറ്റ് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.

രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെ കോളിംഗ് ബെല്ലടിച്ച്, കൊറിയര്‍ നല്‍കാനെത്തിയ സ്ത്രീ മരുമകള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന്‍റെ ഞെട്ടലില്‍നിന്ന് വഞ്ചിയൂര്‍ ചെമ്പകശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലെയിൻ പങ്കജില്‍ കെ. ഭാസ്‌കരന്‍ നായര്‍ ഇനിയും മോചിതനായിട്ടില്ല. അപ്രതീക്ഷിത ആക്രമണമാണ് നടന്നതെന്നാണ് ഇവര്‍ പറയുന്നത്.

വെടിയുതിര്‍ത്തശേഷം പുറത്തേക്ക് ഓടിയ അക്രമിയായ സ്ത്രീയുടെ പിന്നാലെ പോകാന്‍ ഭാസ്‌ക്കരന്‍ നായര്‍ ശ്രമിച്ചെങ്കിലും അടുത്ത വെടി തനിക്ക് നേരെയുണ്ടാകുമെന്നു ഭയന്നു ഭാര്യയും കുട്ടികളും തന്നെ ചേര്‍ത്തുപിടിച്ച് നിലവിളിച്ചെന്ന് അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ചു റിട്ടയേര്‍ഡ് മിലിട്ടറി എന്‍ജിനിയറിംഗ് ഉദ്യോഗസ്ഥനായ ഭാസ്‌കരന്‍ നായര്‍ പറയുന്നതിങ്ങനെ.കോളിംഗ് ബെല്ലു കേട്ടു വാതില്‍ തുറന്നപ്പോള്‍ മുഖം തലയുള്‍പ്പെടെ മറച്ച സ്ത്രീയായിരുന്നു, ഷിനി ഇവിടെയാണോ താമസിക്കുന്നതെന്നു ചോദിച്ചു.

എന്താ കാര്യമെന്നു ചോദിച്ചപ്പോൾ ഒരു രജിസ്റ്റേ ർഡ് കൊറിയല്‍ ഉണ്ടെന്നു വന്ന സ്ത്രീ പറഞ്ഞു. ഷിനിക്ക് പലപ്പോഴും കൊറിയര്‍ വരാറുണ്ട്, എന്നാല്‍ ഷിനിക്കേ കൊടുക്കൂവെന്ന് ആരും നിര്‍ബന്ധം പറഞ്ഞിട്ടില്ല. ഷിനിയെ വിളിക്കാന്‍ പറഞ്ഞു. വിളിച്ചു. പേന മറന്നു പോയി, പേനകൂടി എടുക്കാന്‍ പറയണേ എന്ന് വന്ന സ്ത്രീ പറഞ്ഞു.

ഷിനിയോട് പേനകൂടി എടുക്കാന്‍ പറഞ്ഞു. പേനയെടുത്ത് ഷിനി വന്നു. കൊറിയറുമായി വന്ന സ്ത്രീ വലിയ ഷീറ്റ് പേപ്പറും വലിയ കവറും എടുത്തു. കവര്‍ മുന്നോട്ടു നീട്ടി. ഒപ്പിടാന്‍ ഷിനി ഒരുങ്ങിയതും വെടിവച്ചു. ഷിനി കൈ കൊണ്ട് തടഞ്ഞു. ഉള്ളം കയ്യില്‍ വെടികൊണ്ടു. പിന്നീട് തറയില്‍ രണ്ടു തവണ വെടിവച്ചു. അത്യാവശ്യം ഉയരമുണ്ട്.

ആരോഗ്യമുള്ള സ്ത്രീയാണ്. ബെല്ലടിച്ചപ്പോഴാണ് വാതില്‍ തുറന്നത് വാഹനത്തിന്‍റെ ശബ്ദമൊന്നും കേട്ടില്ല. സംഭവ ശേഷം പുറത്തേക്ക് ഓടിയ സ്ത്രീയുടെ പിന്നാലെ പോകാന്‍ തുനിഞ്ഞെങ്കിലും തനിക്ക് നേരെ വെടിവയ്ക്കുമെന്ന് ഭയന്നു ഭാര്യയും കുട്ടികളും പിടിച്ചു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും ഇവര്‍ കടന്നിരുന്നു.

കാറിലായിരുന്നു അക്രമിയായ സ്ത്രീ കടന്നത്. തനിയ്ക്ക് ശത്രുക്കളാരും ഇല്ലെന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷിനി പോലീസിനു നല്‍കിയ മൊഴി. തിരുവനന്തപുരം എന്‍എച്ച് എമ്മിലെ പിആര്‍ഒയാണ് ഷിനി. ഭര്‍ത്താവിനു മാലിദ്വീപിലാണ് ജോലി.