ആനപ്പെട്ടി റോഡ് ശോച‍്യാവസ്ഥയിൽ
Sunday, July 28, 2024 6:55 AM IST
വിതുര :തൊളിക്കോട് പഞ്ചായത്തിലെ ചായം ആനപ്പെട്ടി റോഡിൽ അറപ്പുര ജംഗ്ഷൻ മുതൽ കൊച്ചുകോണം വരെയുള്ള റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായാതായി നാട്ടുകാർ.

തൊളിക്കോട്, പുളിമൂട്, ആനപ്പെട്ടി, മണലയം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചായം, വിതുര താലൂക്ക് ആശുപത്രി, സബ് ട്രഷറി, മൃഗാശുപത്രി, തുടങ്ങിയ സ്ഥാപനങ്ങളിലേക്കും തെന്നൂർ,പെരിങ്ങമ്മല, നന്ദിയോട്, പാലോട് എന്നീ പ്രദേശങ്ങളിലേക്കും പോകുന്ന പ്രധാന റോഡാണിത്.

റോഡിന്‍റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികൾക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഒരുനടപടിയുമായില്ലെന്ന് നാട്ടുകാർ പറയുന്നു.

വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.