പൂജയ്ക്കിടെ പൂജാരിയെ കസ്റ്റഡിയിലെടുത്തതായി പരാതി
Sunday, July 28, 2024 6:55 AM IST
പൂന്തുറ: ക്ഷേത്രത്തിൽ പൂജ ചെയ്യുന്നതിനിടെ പൂജാരിയെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. മണക്കാട് കുര്യാത്തിയിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്രത്തിലെത്തിയ പോലീസ് പൂജാരിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. പരാതി ഉയര്‍ന്നതോടെ മണിക്കൂറുകള്‍ക്ക് ശേഷം പൂജാരിയായ അരുണിനെ തിരികെ കൊണ്ടുവിടുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 5.50 ഓടെയാണ് ക്ഷേത്രത്തിലെ പൂജാരിയായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തായി പറയുന്നത്. അടുത്തിടെ പൂന്തുറ ദേവീ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ച്ച പോയിരുന്നു. ഈ സമയത്ത് അരുണ്‍ പൂന്തുറ ദേവീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്നു പറഞ്ഞാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്.

എന്നാൽ പൂജചെയ്യുന്നതിനിടെ ക്ഷേത്രത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാത്രി എട്ട് മണിയോടെ പോലീസ് തിരികെ ക്ഷേത്രത്തില്‍ കൊണ്ട് വന്ന് വിടികയായിരുന്നതായി പറയുന്നു. ഇതോടെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പൂന്തുറ പോലീസിനെതിരെ ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൂന്തുറ പോലീസ് തന്നെ കളള കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ക്ഷേത്രനടപടികൾ തടസ്പ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം പൂന്തുറ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ച്ച പോയ സമയത്ത് അരുണ്‍ അവിടത്തെ പൂജാരിയായിരുന്നതിനാല്‍ ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ നിരവധി തവണ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും ഇയാള്‍ ഹാജരായിരുന്നില്ലെന്ന് പൂന്തുറ പോലീസ് പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിനു പുറത്തുവച്ചായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്‍റെ വിശദീകരണം.

സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി

സംഭവം വിവാദമായതോടെ പൂന്തുറ പോലീസ് പൂജാരിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. പൂജാരിയെ കസ്റ്റഡിയില്‍ എടുത്തതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് എസിപിക്ക് നിര്‍ദേശം നല്‍കുകയുണ്ടായി.