പ്രധാനമന്ത്രിയുടെ "മൻ കി ബാത്ത്' ഇന്ന് ശാന്തിഗിരിയിൽ
Sunday, July 28, 2024 6:55 AM IST
പോത്തൻകോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്തി'ന്‍റെ 112-ാം എപ്പിസോഡിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് വിദ്യാർഥികളും പങ്കാളികളാകും. ലോകസഭ തെരഞ്ഞെടുപ്പിനുശേഷമുള്ള രണ്ടാമത്തെ റേഡിയോ പരിപാടിയാണ് ഇന്നു നടക്കുന്നത്.

ഇന്ത്യയിലൊട്ടാകെ വിവിധ സംസ്ഥാനങ്ങളിലായി 16 വേദികളാണ് മൻ കി ബാത്തിന്‍റെ ലൊക്കേഷനായി ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമമാണ് വേദിയാവുക. രാവിലെ 11 മുതൽ ആശ്രമത്തിൽ തൽസമയം സംപ്രേക്ഷണമുണ്ടാകും. സിദ്ധ മെഡിക്കൽ കോളജ് വിദ്യാർഥികൾക്കൊപ്പം പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണെന്ന് ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. 1800 11 7800 എന്ന ടോൾഫ്രീ നമ്പർ മുഖേന പരിപാടിയെക്കുറിച്ചുളള അഭിപ്രായം അറിയിക്കാം.