തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ വെയ്റ്റിംഗ് ഷെഡിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തമിഴ്‌നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി തമിഴരശന്‍ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.

അതിക്രൂരമർദനമേറ്റാണ് യുവതി മരിച്ചതെന്നും സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചെറുതുരുത്തി പാലത്തിനടിയില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത് വെയിറ്റിംഗ് ഷെഡില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം ചെയ്തത് മദ്യലഹരിയിലാണന്നും കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.