വിജയലക്ഷ്യം 48 റൺസ്; 19 പന്തില്‍ അടിച്ചെടുത്ത് ഇംഗ്ലണ്ട്, റിക്കാർഡ്
വിജയലക്ഷ്യം 48 റൺസ്; 19 പന്തില്‍ അടിച്ചെടുത്ത് ഇംഗ്ലണ്ട്, റിക്കാർഡ്
Friday, June 14, 2024 7:47 AM IST
ആന്‍റിഗ്വ: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒമാനെതിരേ റിക്കാർഡ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഉയർത്തിയ 48 റൺസിന്‍റെ ഇത്തിരിക്കുഞ്ഞൻ വിജയലക്ഷ്യം വെറും 19 പന്തിൽ മറികടന്നാണ് ഇംഗ്ലണ്ട് കുട്ടിക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ജയം എന്ന റിക്കാർഡ് നേടിയത്.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഒമാന് ഒരു ഘട്ടത്തിലും തലപൊക്കാനായില്ല. സ്കോർ ബോർഡിൽ ആറു റൺസ് ചേർത്തപ്പോഴേക്കും ഓപ്പണർ പ്രതീക് അത്താവലെയെ (അഞ്ച്) നഷ്ടമായി. പിന്നാലെ ഇംഗ്ലീഷ് ബൗളർമാരുടെ തേരോട്ടമാണ് ദൃശ്യമായത്. 13.2 ഓവറില്‍ 47 റണ്‍സിന് ഒമാൻ പുറത്തായി.

കശ്യപ് പ്രജാപതി (ഒമ്പത്), ആഖ്വിബ് ഇല്യാസ് (എട്ട്), ഷൊയൈബ് ഖാന്‍ (11), സീഷാന്‍ മഖ്‌സൂദ് (ഒന്ന്), ഖാലിദ് കെയ്‌ല്‍ (ഒന്ന്), അയാന്‍ ഖാന്‍ (ഒന്ന്), മെഹ്‌റാന്‍ ഖാന്‍ (പൂജ്യം), ഫയാസ് ബട്ട് (രണ്ട്), കലീമുള്ള (അഞ്ച്), ബിലാല്‍ ഖാന്‍ (പൂജ്യം) എന്നിങ്ങനെയായിരുന്നു ഒമാന്‍ താരങ്ങളുടെ സ്കോര്‍.


11 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഫ്ര ആർച്ചറും മാർക്ക് വുഡുമാണ് ഒമാൻ ബാറ്റിംഗ് നിരയെ തകർത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 റൺസെടുക്കുന്നതിനിടെ ഫിൽ സാള്‍ട്ട് (12), വില്‍ ജാക്‌സ് (അഞ്ച്) എന്നിവരെ നഷ്ടമായി. പിന്നാലെ നായകന്‍ ജോസ് ബട്‌ലറും (എട്ടു പന്തില്‍ 24), ജോണി ബെയര്‍സ്റ്റോയും (രണ്ടു പന്തില്‍ എട്ട്) ചേർന്ന് അതിവേഗം വിജയതീരത്തെത്തിച്ചു. ജയത്തോടെ സൂപ്പർ എട്ടിലെത്താനുള്ള സാധ്യതകൾ ഇംഗ്ലണ്ട് നിലനിർത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<