മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വെള്ളിയാഴ്ച മൂന്ന് മൃതദേഹങ്ങള്‍ കൂടി അധികൃതര്‍ കണ്ടെടുത്തു. സംഭവത്തില്‍ 64 പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ എയിംസ്, നെപ്ട്യൂണ്‍, ഗ്ലോബല്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഡോംബിവ്‌ലിയിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന അമുദന്‍ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ വിവിധ പ്ലാന്‍റുകളില്‍ അനുബന്ധ പൊട്ടിത്തെറികളുണ്ടായി.

കെമിക്കല്‍ കമ്പനിയുടെ നാല് ബോയിലറുകള്‍ പൊട്ടിത്തെറിച്ചതാണ് വന്‍ തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്തത്തെ തുടര്‍ന്ന് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

നാലു കിലോമീറ്ററോളം രാസ ദുര്‍ഗന്ധവും ചാരവും പടര്‍ന്നു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.