ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന കൊലപാതകം. 15 വയസുകാരനെ മൂന്ന് യുവാക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിൽ ഹരിത് പാർക്കിലാണ് സംഭവം.

കൗമാരക്കാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കൗമാരക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടയാളുടെ നെഞ്ചിലും വയറ്റിലുമാണ് മാരകമായി മുറിവേറ്റ നിലയിലായിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.