കൊച്ചി: ടി.പി.വ­ധ­ക്കേ­സി­ലെ പ്ര­തി കെ.സി.രാ­മ­ച­ന്ദ്ര­നെ­തി­രേ­യു­ള്ള ജ­യി­ല­ധി­കൃ­ത­രു­ടെ റി­പ്പോര്‍­ട്ട് പു­റ­ത്ത്. ജീ­വ­പ­ര്യ­ന്തം ശി­ക്ഷ അ­നു­ഭ­വിച്ചു­കൊ­ണ്ട് ദീര്‍­ഘ­കാ­ല­മാ­യി ജ­യി­ലില്‍ ഉ­ണ്ടെ­ങ്കി­ലും രാ­മ­ച­ന്ദ്ര­ന് യാ­തോ­രു കു­റ്റ­ബോ­ധ­വു­മി­ല്ലെ­ന്നാ­ണ് റി­പ്പോര്‍ട്ട്.

ജ­യി­ല­ധി­കൃ­തര്‍ ഹൈ­ക്കോ­ട­തി­യില്‍ സ­മര്‍­പ്പി­ച്ച റി­പ്പോര്‍­ട്ടാ­ണ് പു­റ­ത്തു­വ­ന്നത്. കു­റ്റ­കൃ­ത്യ­ത്തില്‍ താന്‍ ഉള്‍­പ്പെ­ട്ടി­ട്ടി­ല്ലെന്നും ത­നി­ക്ക് കു­റ്റ­ബോ­ധ­ത്തി­ന്‍റെ ആ­വ­ശ്യ­മി­ല്ലെ­ന്നു­മാ­ണ് ഇ­യാ­ളു­ടെ നി­ല­പാട്. കൊടിസു­നി ഉള്‍­പ്പെ­ടെ­യു­ള്ള പ്ര­തി­കള്‍ ജ­യില്‍ച­ട്ടം അ­നു­സ­രി­ച്ചുള്ള ജോ­ലി­കള്‍ പോലും ചെ­യ്യാ­റി­ല്ലെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.

അ­തേ­സമ­യം പ്ര­തി­കള്‍­ക്ക് പ­ര­മാ­വ­ധി ശി­ക്ഷ നല്‍­ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു­ള്ള പ്രോ­സി­ക്യൂഷ­ന്‍റെ ഹര്‍­ജി­യില്‍ ഹൈ­ക്കോ­ട­തി­യില്‍ വാ­ദം തു­ടങ്ങി. നി­രവ­ധി ആ­ളു­കള്‍ ചേര്‍­ന്ന് ആ­സൂ­ത്ര­ണം ചെ­യ്­ത് ന­ട­പ്പാക്കിയ കൊ­ല­പാ­ത­ക­മാ­ണി­തെ­ന്ന് പ്രോ­സി­ക്യൂ­ഷന്‍ കോ­ട­തി­യില്‍ പ­റഞ്ഞു. ഹര്‍­ജി­യില്‍ വാ­ദം തു­ട­രു­ക­യാണ്.