റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇന്ത്യ.192 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ നാൽപ്പത് റൺസ് എടുത്തു. സ്കോർ: ഇംഗ്ലണ്ട് - 353&145 ഇന്ത്യ-307&40/0.

കൂറ്റൻ ലീഡ് പ്രതീക്ഷിച്ച് മൂന്നാം ദിനം ഗ്രൗണ്ടിലിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ വാലറ്റം ചെറുത്തതോടെ ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡുനേടാനെ സന്ദർശകർക്കായുള്ളൂ. 90 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്ത ധ്രുവ് ജുറെലിന്‍റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണ്‍ രണ്ടും ടോം ഹാര്‍ട്‌ലി മൂന്നും വിക്കറ്റെടുത്തു.

46 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് താരങ്ങൾക്ക് ഇന്ത്യൻ ബോളിംഗ് ആക്രമണത്തെ ചെറുക്കാൻ കഴിയാതെ വന്നതോടെ 145 റൺസിന് എല്ലാവരും പുറത്തായി. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിന്‍ അഞ്ചും കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശര്‍മ്മ (24), യശസ്വി ജയ്സ്വാൾ (16)മാണ് ക്രീസിൽ. രണ്ട് ദിവസം അവശേഷിക്കേ പത്തു വിക്കറ്റും കൈയിലിരിക്കെ ഇന്ത്യയ്ക്ക് ടെസ്റ്റ് ജയിക്കാന്‍ 152 റണ്‍സ് കൂടി മതി.