കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാ­രി­യെ നാലം­ഗ സംഘം തട്ടിക്കൊണ്ടു­പോ­യ സം­ഭ­വ­ത്തില്‍ കു­ഞ്ഞി­നാ­യി തി­ര­ച്ചില്‍ തു­ട­രു­ന്നു. സ­മീ­പ­ ജില്ല­ക­ളില്‍­നി­ന്ന് അ­ട­ക്ക­മുള്ള പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ രാ­വിലെ പൂ­യ­പ്പ­ള്ളി­യില്‍ എ­ത്തി­യി­ട്ടുണ്ട്. വിവി­ധ സം­ഘ­ങ്ങ­ളാ­യി തി­രി­ഞ്ഞാ­ണ് പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തു­ന്നത്.

തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പടെയുള്ള ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ പൂ­യപ്പ­ള്ളി സ്റ്റേ­ഷ­നില്‍ ക്യാ­മ്പ് ചെ­യ്­ത് അ­ന്വേ­ഷ­ണ പു­രോഗ­തി വി­ല­യി­രു­ത്തുന്നുണ്ട്. പ്ര­ധാ­ന­പ്പെ­ട്ട പ­ല ദൃ­ശ്യ­ങ്ങളും വി­വ­ര­ങ്ങളും പോ­ലീ­സി­ന് ല­ഭി­ച്ചി­ട്ടുണ്ടെ­ന്നാ­ണ് ഒ­ടു­വില്‍ ല­ഭി­ക്കു­ന്ന വി­വരം.

കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി രാത്രി തന്നെ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. ഇത്തരം കേസുകളില്‍ പെട്ടെന്ന് പ്രതിയെ പിടിച്ച് പ്രാഗത്ഭ്യം തെളിയി­ച്ച ഉ­ദ്യോഗസ്ഥരേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ എല്ലാ പോലീസ് സ്‌­റ്റേഷനുകളുടെ പരിധിയിലും തിരച്ചില്‍ ശക്തമാ­ക്കി­യി­ട്ടുണ്ട്. പ്ര­തി­കള്‍ പല ഫോ­ണു­കള്‍ മാ­റി ഉ­പ­യോ­ഗി­ക്കു­ന്നതും വാ­ഹന­ത്തെ സം­ബ­ന്ധി­ച്ച് വ്യ­ക്ത­യില്ലാ­ത്ത­തു­മാണ് അ­ന്വേ­ഷ­ണ­ത്തി­ന് വെല്ലു­വി­ളി­യാ­കു­ന്നത്.