ഇസ്രേലി സൈനിക നീക്കം ഏറ്റുമുട്ടലുകളിൽ കലാശിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ജനിൻ അഭയാർഥി ക്യാന്പിൽ ഏറ്റുമുട്ടലുണ്ടായി. ജനിനിലേക്കുള്ള പ്രധാന പാത അടച്ചു. ജനിനിലെ ഒരാശുപത്രിയിൽ ഇസ്രേലിസേന പ്രവേശിച്ചു. തുൽക്കറമിലെ രണ്ട് ആശുപത്രികൾ ഉപരോധിക്കുന്നു. നാബ്ലുസിലെ രണ്ട് അഭയാർഥി ക്യാന്പുകൾ ലക്ഷ്യമിട്ടാണു സൈനിക നടപടി.
ടുബാസിൽ ഇസ്രേലി സേന നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു.