ഹോങ്കോംഗ് പ്രക്ഷോഭം തുടരാൻ തീരുമാനം
ഹോങ്കോംഗ് പ്രക്ഷോഭം തുടരാൻ തീരുമാനം
Tuesday, July 9, 2019 11:26 PM IST
ഹോങ്കോംഗ് :ചൈനയുമായുള്ള കുറ്റവാളി കൈമാറ്റ കരാർ ബില്ലിന്‍റെ കഥ കഴിഞ്ഞെന്ന് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പത്രസമ്മേളനത്തിൽ പരസ്യ പ്രഖ്യാപനം നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ പ്രക്ഷോഭകർ വിസമ്മതിച്ചു.

ബിൽ സംബന്ധിച്ചു തന്‍റെ സർക്കാർ എടുത്ത നടപടികൾ സന്പൂർണ പരാജയമായിരുന്നുവെന്ന് ഇന്നലത്തെ പത്രസമ്മേളനത്തിൽ കാരി ലാം പറഞ്ഞു. ബിൽ മരിച്ചുകഴിഞ്ഞു.എന്നാൽ അടുത്ത നടപടി എന്തായിരിക്കുമെന്ന് അവർ സൂചിപ്പിച്ചില്ല.

ബിൽ ഔദ്യോഗികമായി പിൻവലിക്കുകയാണെന്നും പറഞ്ഞില്ല. പ്രക്ഷോഭകരുമായി സംസാരിക്കാൻ ലാം തയാറായില്ലെന്നും ഈ സാഹചര്യത്തിൽ സമരവുമായി മുന്നോട്ടുപോകുകയാണെന്നും സമരനേതാക്കളായ ജിമ്മി ഷാമും ബോണി ലൂങും പറഞ്ഞു.ബിൽ പാസായിരുന്നെങ്കിൽ ഹോങ്കോംഗിൽ അറസ്റ്റിലാവുന്നവരിൽ ചിലരെ ചൈനയിൽ വിചാരണയ്ക്ക് അയയ്ക്കാൻ സാധിക്കുമായിരുന്നു.


ഈ ആശങ്കയാണ് ബില്ലിനെതിരേ പ്രക്ഷോഭത്തിനു ഹോങ്കോംഗ് നഗരവാസികളെ പ്രേരിപ്പിച്ചത്. മുൻ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997ൽ ചൈനയ്ക്കു കൈമാറിയപ്പോൾ ഉറപ്പു തന്ന സ്വാതന്ത്ര്യത്തിനു വിരുദ്ധമായ നടപടിയാണ് ബില്ലിലൂടെ ചൈനീസ് സർക്കാരിന്‍റെ പാവയായ ഹോങ്കോംഗ് ഭരണകൂടം ലക്ഷ്യം വച്ചതെന്നായിരുന്നു പ്രക്ഷോഭകരുടെ ആരോപണം. കഴിഞ്ഞ മാസം നടന്ന പ്രക്ഷോഭങ്ങളിൽ ലക്ഷക്കണക്കിനാളുകളാണു പങ്കെടുത്തത്.

ഈ മാസം ഒന്നിന് പ്രക്ഷോഭകർ പാർലമെന്‍റ് മന്ദിരത്തിൽ അതിക്രമിച്ചു കടന്നു നാശനഷ്ടം വരുത്തി. ജൂൺ12നു പ്രക്ഷോഭകർക്കു നേരെ പോലീസ് ടിയർ ഗ്യാസും റബർബുള്ളറ്റും പ്രയോഗിച്ചു. ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാണു പ്രക്ഷോഭകരുടെ ആവശ്യം. നിയമം അനുശാസിക്കുന്ന തരത്തിലുള്ള അന്വേഷണമാവാമെന്ന് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.