മേയ്ക്കു ചരിത്ര പരാജയം, യൂറോപ്പിനു ഖേദം
മേയ്ക്കു ചരിത്ര പരാജയം, യൂറോപ്പിനു ഖേദം
Thursday, January 17, 2019 12:37 AM IST
ലണ്ടൻ: ‌ബ്രെക്സിറ്റ് കരാർ എംപിമാർ വൻഭൂരിപക്ഷത്തോടെ നിരാകരിച്ചതിനു പിന്നാലെ ലേബർ നേതാവ് ജെറമി കോർബിൻ സർക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിക്കാമെന്ന പ്രതീക്ഷയിലാണു പ്രധാനമന്ത്രി തെരേസാ മേ. 

ഇതേസമയം കരാർ പരാജയപ്പെട്ടത് ഏറെ ഖേദകരമാണെന്ന് ഇയു നേതാക്കൾ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ് കാര്യത്തിൽ ഇനിയും ചർച്ചയ്ക്ക് അവസരമുണ്ടെന്നു ജർമൻചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ബ്രെക്സിറ്റ് വിഷയത്തിൽ കൂടുതൽ കൃത്യമായ നിലപാട് ബ്രിട്ടൻ മുന്നോട്ടു വയ്ക്കണമെന്നുയൂറോപ്യൻ നേതാക്കൾ ആവശ്യപ്പെട്ടു. ഇതേസമയം, യൂറോപ്യൻ യൂണിയനുമായി വീണ്ടും ചർച്ച നടത്തണമെന്ന കോർബിന്‍റെ അഭിപ്രായത്തെ അദ്ദേഹത്തിന്‍റെ ലേബർ പാർട്ടിയിലെ 71 എംപിമാർ എതിർത്തു. രണ്ടാമതു ഹിതപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. തെരേസാ മേയിൽ നിന്ന് എളുപ്പത്തിൽ അധികാരം പിടിച്ചെടുക്കാൻ കോർബിനു സാധിക്കില്ലെന്നു ചുരുക്കം. ഇപ്പോൾ ഇടഞ്ഞുനിൽക്കുന്ന മേയുടെ പാർട്ടിയിലെ എംപിമാരിൽ പലരും അവിശ്വാസത്തെ എതിർക്കുമെന്നാണു സൂചന .

എന്നാൽ ബ്രിട്ടീഷ് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിട്ട മേയ്ക്ക് ഇനി ബ്രെക്സിറ്റ് എപ്രകാരം നടപ്പാക്കാനാവുമെന്നു വ്യക്തമല്ല.

ഹൗസ് ഓഫ് കോമൺസിൽ എട്ടുദിവസത്തെ ചർച്ചയ്ക്കുശേഷം ചൊവ്വാഴ്ച നടന്ന ബ്രെക്സിറ്റ് വോട്ടിംഗിൽ 432 പേർ എതിർത്തു വോട്ടു ചെയ്തപ്പോൽ 202 പേർ മാത്രമാണ് അനുകൂലിച്ചത്. പ്രതിപക്ഷത്തിനു പുറമേ മേയുടെ പാർട്ടിയിലെ നിരവധി എംപിമാർ എതിർത്തു വോട്ടുചെയ്തു.

ഇതിനുമുന്പു പാർലമെന്‍റിൽ ഇത്തരമൊരു പരാജയം സർക്കാരിനു സംഭവിച്ചത് 1924ലാണ്. അന്നു റാംസെ മക്ഡൊണാൾഡിന്‍റെ ലേബർ ഭരണകൂടത്തിനെതിരേ നടന്ന വോട്ടെടുപ്പിൽ ,സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ 166 പേർ എതിർത്തു വോട്ടു ചെയ്തു.കമ്യൂണിസ്റ്റ് പത്രമായ വർക്കേഴ്സ് വിക്കിലിയുടെ എഡിറ്റർക്ക് എതിരേയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാനുള്ള സർക്കാരിന്‍റെ തീരുമാനത്തിനെതിരേയാണ് അ ന്നു വോട്ടെടുപ്പു വേണ്ടിവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.