കുർദുകളെ തൊട്ടാൽ തുർക്കിക്കെതിരേ നടപടി: ട്രംപ്
കുർദുകളെ തൊട്ടാൽ തുർക്കിക്കെതിരേ നടപടി: ട്രംപ്
Monday, January 14, 2019 11:43 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈന്യം പിൻവാങ്ങുന്ന സാഹചര്യം മുതലെടുത്ത് സിറിയയിലെ കുർദിഷ് സൈനികരെ ആക്രമിച്ചാൽ തുർക്കിക്കെതിരേ കടുത്ത സാന്പത്തിക ഉപരോധവും മറ്റു നടപടികളും ഉണ്ടാവുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താക്കീത്. യുഎസിന്‍റെ മുന്നറിയിപ്പ് തള്ളിയ അങ്കാറ ഭരണകൂടം ഭീകരർക്ക് എതിരേയുള്ള പോരാട്ടം തുടരുമെന്നു പ്രതികരിച്ചു.

ഐഎസിനെതിരേയുള്ള പോരാട്ടം വിജയിച്ച സാഹചര്യത്തിൽ സിറിയയിൽനിന്നു യുഎസ് സൈന്യത്തെ പിൻവലിക്കുകയാണെന്നു കഴിഞ്ഞ മാസമാണ് ട്രംപ് പ്രഖ്യാപിച്ചത്. രണ്ടായിരത്തോളം യുഎസ് സൈനികരാണ് ഇവിടെയുള്ളത്. കഴിഞ്ഞ‍യാഴ്ച സൈനിക പിന്മാറ്റത്തിനു തുടക്കം കുറിച്ചു.

യുഎസ് സൈന്യം പിന്മാറുന്നതോടെ അവർക്കു സഹായം നൽകിയിരുന്ന സിറിയൻ കുർദ് പോരാളികളുടെ നില പരുങ്ങലിലായി. കുർദുകളെ ഭീകരരായി കണക്കാക്കുന്ന തുർക്കി ഏതുനിമിഷവും അവർക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടേക്കാമെന്നാണ് ആശങ്ക.


കുർദുകളെ ആക്രമിച്ചാൽ സാന്പത്തികമായി തുർക്കിയെ തകർക്കും. കുർദുകൾ തുർക്കിയെ പ്രകോപിപ്പിക്കരുതെന്നും ട്രംപ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.

ട്രംപിന്‍റെ ട്വീറ്റിനോടു രൂക്ഷമായാണു തുർക്കി പ്രതികരിച്ചത്. ഐഎസ് ഭീകരരും കുർദിഷ് പീപ്പിൾസ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്(വൈപിജി)പോരാളികളും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നു തുർക്കി പ്രസിഡന്‍റ് എർദോഗന്‍റെ വക്താവ് ഇബ്രാഹിം കലിൻ പ്രസ്താവിച്ചു. ഇവരെല്ലാവർക്കും എതിരേ പോരാടും. വൈപിജി പോരാളികൾക്ക് എതിരേയാണു തുർക്കി പോരാടുകയെന്നും സിറിയയിലെ സാധാരണ കുർദുകൾക്ക് എതിരേയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുർദു ജനതയെയും സിറിയക്കാരെയും ഭീകരരിൽനിന്നു സംരക്ഷിക്കുമെന്നും കലിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.