അൾജീരിയയിൽ 19 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
അൾജീരിയയിൽ 19 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Monday, December 10, 2018 12:54 AM IST
അൾജിയേഴ്സ്: തൊണ്ണൂറുകളിലെ അൾജീരിയൻ ആഭ്യന്തരയുദ്ധത്തിനിടെ തീവ്രവാദികൾ തല വെട്ടിക്കൊന്ന ഏഴു ട്രാപ്പിസ്റ്റ് സന്യാസിമാർ അടക്കം 19 രക്തസാക്ഷികളെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.

വടക്കുപടിഞ്ഞാറൻ അൾജീരിയയിലെ തുറമുഖനഗരമായ ഒറാനിൽ നടന്ന ചടങ്ങിൽ രക്തസാക്ഷികളുടെ ബന്ധുക്കളും തീർഥാടകരും അടക്കം 1200 പേർ പങ്കെടുത്തു. ഒരു മുസ്‌ലിം രാജ്യത്ത് ഇത്തരമൊരു ചടങ്ങ് ഇതാദ്യമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി കർദിനാൾ ആഞ്ചലോ ബെക്കിയോ കാർമികത്വം വഹിച്ചു.

ഒറാനിലെ ബിഷപ്പായിരുന്ന ക്ലാവെരി, വൈദികർ,ആറു സന്യാസിനികൾ, സന്യാസ സഹോദരന്മാർ എന്നിവരെയാണ് ട്രാപ്പിസ്റ്റുകൾക്കു പുറമേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. അൾജീരിയൻ സർക്കാരും വിമതഗ്രൂപ്പുകളും തമ്മിൽ ഒരു പതിറ്റാണ്ടു നീണ്ട യുദ്ധത്തിനിടെ രണ്ടു ലക്ഷം പേർ വധിക്കപ്പെട്ടു. 1994-96നിടയ്ക്കാണ് രക്തസാക്ഷികൾ വധിക്കപ്പെടുന്നത്. ഫ്രഞ്ചുകാരായ ഏഴു ട്രാപ്പിസ്റ്റുകളെ അൾജിയേഴ്സിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള തിഫിരിനിലെ ആശ്രമത്തിൽനിന്ന് ഇസ്‌ലാമിസ്റ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.