മയക്കുമരുന്ന് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
Friday, June 28, 2024 5:01 AM IST
ആലുവ: മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ലാ പോലീസ്. രണ്ടിൽ കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻഡിപിഎസ് പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇതുവരെ 26 പേർക്കെതിരെ കരുതൽ തടങ്കലിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒമ്പത് പേർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം ഒരു വർഷം വരെ വിചാരണ കൂടാതെ അഴികൾക്കുള്ളിൽ കഴിയേണ്ടിവരും.

മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികളും ഊർജിതമായി നടക്കുന്നു. ഇതുവരെ 22 പേർക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യവും റദ്ദാക്കന്നതിനുള്ള നടപടിക്രമങ്ങളും നടക്കുന്നുണ്ട്.

അങ്കമാലിയിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എട്ട് പ്രതികൾക്ക് കഠിന ശിക്ഷയാണ് ലഭിച്ചത്. കേസിൽ അനസിന് 36 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും രണ്ടാം പ്രതി ഫൈസലിന് 24 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വർഷയ്ക്ക് 12 വർഷം തടവിനും ഈ കേസിൽ വിധിച്ചിരുന്നു.

ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ആറ് മാസത്തിനുള്ളിൽ റൂറൽ ജില്ലയിൽ 800 മയക്ക്മരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്നരക്കിലോയോളം എംഡിഎംഎ പിടികൂടി. എഴുപതിലേറെ എൽഎസ്ഡി സ്റ്റാമ്പുകളും 75 കിലോയോളം കഞ്ചാവും 800 ഓളം ലഹരി ബീഡികളും 40 ഗ്രാം ഹെറോയിനും 10 ഗ്രാം മെത്തും ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും റൂറൽ ജില്ലയിൽനിന്നും പിടികൂടിയിരുന്നു.