മണപ്പുറം ശിവക്ഷേത്രത്തിൽ വെള്ളം കയറി
Thursday, June 27, 2024 5:02 AM IST
ആലുവ: കിഴക്കൻ മേഖലയിൽ ശക്തമായ മഴ പെയ്തതോടെ പെരിയാറിലെ ജലനിരപ്പുയർന്ന് ചില ഭാഗങ്ങളിൽ കരകവിഞ്ഞു. ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്രത്തിലും താത്കാലിക ബലിത്തറകളിലേക്കും വെള്ളം കയറിയതിനെ തുടർന്ന് തർപ്പണ ചടങ്ങുകൾക്ക് തടസം നേരിട്ടു.

കഴിഞ്ഞ രാത്രി പെയ്ത മഴയിൽ ഇന്നലെ രാവിലെ മുതൽ ജലനിരപ്പുയർന്ന് തുടങ്ങിയിരുന്നു . മണപ്പുറത്തെ ക്ഷേത്ര പരിസരത്ത് മഴവെള്ളം ഉൾപ്പെടെ പുഴയിലേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് പുഴവെള്ളം ആദ്യം തിരിച്ച് കയറിത്തുടങ്ങിയത്. മണപ്പുറത്തിന്‍റെ ഭൂനിരപ്പിൽ നിന്നും മൂന്നടിയിലേറെ താഴ്ചയിലായതിനാലാണ് പൈപ്പിലൂടെ ക്ഷേത്രത്തിനകത്തേക്ക് വെള്ളം കയറിയത്. സാധാരണയായി പൈപ്പിന്‍റെ ഒരു ഭാഗം അടച്ചു വയ്ക്കാറുണ്ട്.

പകരം സംവിധാനം ഇല്ല

താത്കാലിക ബലിത്തറകളിൽ വെള്ളം കയറി തർപ്പണം മുടങ്ങിയിട്ടും മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ബദൽ സംവിധാനം ഒരുക്കിയില്ലെന്ന് ഭക്തർക്ക് പരാതി. തറവാടക നൽകി താത്കാലിക ബലിത്തറ ഒരുക്കിയിരുന്ന പുരോഹിതരിൽ ഭൂരിഭാഗം പേരും സൗകര്യം ഇല്ലാത്തതിനാൽ മടങ്ങിപ്പോയി.

ഒരു വർഷത്തേക്ക് 76, 000 മുതൽ1.50 ലക്ഷം വരെ ദേവസ്വത്തിന് നൽകിയാണ് 24 പുരോഹിതന്മാർ ബലിത്തറകൾ ഉപയോഗിക്കുന്നത്. ഇവരിൽ ആറുപേരൊഴികെ എല്ലാവരും ചടങ്ങുകൾ നടത്താനാവാതെ മടങ്ങി. ഇത് തർപ്പണത്തിനെത്തിയ വിശ്വാസികളെയും ബുദ്ധിമുട്ടിലാക്കി.

മണ്ഡപത്തിൽ സൗകര്യം വേണം

മണപ്പുറം പ്രവേശന കവാടത്തിൽ ദേവസ്വത്തിന്‍റെ അന്നദാനമണ്ഡപത്തിൽ താത്കാലിക തർപ്പണ സൗകര്യം അനുവദിക്കണമെന്നാണ് പുരോഹിതന്മാരുടെ ആവശ്യം. എന്നാൽ 1400 രൂപ ദിവസ വാടക വേണമെന്നാണ് ദേവസ്വം നിലപാട്.

ബലിത്തറ കരാർ എടുക്കുമ്പോൾ മഴക്കാലത്ത് അന്നദാനമണ്ഡപത്തിൽ തർപ്പണ സൗകര്യം ഒരുക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നതായി പുരോഹിതന്മാർ പറയുന്നു.

വെള്ളം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടിയന്തിര പരിഹാരം വേണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.