സമരക്കാരെ പിന്തിരിപ്പിക്കാനാവാതെ സബ് കളക്ടര്‍ മടങ്ങി
Friday, June 28, 2024 4:46 AM IST
വൈപ്പിന്‍: റോഡ് ഉപരോധത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സബ് കളക്ടര്‍ സമരക്കാരെ പിന്തിരിപ്പിക്കാനാവാതെ മടങ്ങി. കടല്‍ഭിത്തി നിർമാണത്തിന്‍റെ പേരില്‍ ഇനിയും തങ്ങളെ പറഞ്ഞ് പറ്റിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ഒരു സര്‍ക്കാരിനും അവസരം നല്‍കില്ലെന്ന സമരക്കാരുടെ ഉറച്ച തീരുമാനത്തിനു മുന്നില്‍ സബ് കളക്ടര്‍ കെ.മീരയ്ക്ക് മറുപടി ഉണ്ടായില്ല.

ചെല്ലാനം മോഡലില്‍ ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിർമാണ പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി കിട്ടുന്ന മുറയ്ക്ക് പണികള്‍ ആരംഭിക്കുമെന്ന് സബ് കളക്ടര്‍ സമരക്കാര്‍ക്ക് ആദ്യം ഉറപ്പ് നല്‍കിയെങ്കിലും പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന സമരക്കാരുടെ ആവശ്യം അപ്രായോഗികമാണെന്ന് അവര്‍ അറിയിച്ചു.

തല്‍ക്കാലം 100 മീറ്റര്‍ നീളത്തില്‍ ജിയോ ബാഗ് സ്ഥാപിക്കുകയും മണല്‍ ബണ്ട് നിർമിക്കാന്‍ പഞ്ചായത്തിനു പണം അനുവദിക്കാമെന്നും ഉറപ്പു നല്‍കി.

തീരവാസികളുടെ ആവശ്യപ്രകാരം വെള്ളം ഒഴുകി പോകാനുള്ള ഡ്രെയിനേജിന്‍റെ പണികള്‍ ആരംഭിച്ചിട്ടുമുണ്ട്. മാത്രമല്ല, കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരവും പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ സബ് കളക്ടര്‍ കടപ്പുറത്തെ ദുരിത ബാധിത മേഖല സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്.