സെന്‍റ് തെരേസാസ് കോളജ് ശതാബ്ദി നിറവില്‍
Thursday, June 27, 2024 5:02 AM IST
കൊച്ചി: കേരളത്തിലെ രണ്ടാമത്തെ വനിതാ കോളജായ എറണാകുളം സെന്‍റ് തെരേസാസ് കോളജിന്‍റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ ബംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയോടെ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് തുടക്കമാകുമെന്ന് മാനേജര്‍ സിസ്റ്റര്‍ ഡോ. വിനീത പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതോടനുബന്ധിച്ച് ശതാബ്ദി ബ്ലോക്കിന്‍റെ ഉദ്ഘാടനവും തുഷാരം പദ്ധതിയുടെ ഭാഗമായി 100 കാന്‍സര്‍ രോഗികള്‍ക്കുള്ള അവശ്യമരുന്ന് വിതരണവും നടക്കും. സെപ്റ്റംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശതാബ്ദി ഉദ്ഘാടനം നിര്‍വഹിക്കും.

ജൂലൈയില്‍ തെരേസ്യന്‍ ഇന്നൊവേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കും. ഓഗസ്റ്റ് പത്തിന് ഗ്ലോബല്‍ അലുംനി മീറ്റും 12 മുതല്‍ 14 വരെ രാജ്യാന്തര നൃത്തോത്സവവും സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനത്തില്‍ നൂറ് വിമുക്ത ഭടന്മാരെ ആദരിക്കും. സെപ്റ്റംബര്‍ എട്ടിന് തെരേസ്യന്‍ സെന്‍റിനറി മാരത്തണും ഒക്ടോബറില്‍ യൂത്ത് സമ്മിറ്റും ദേശീയ സാംസ്‌കാരികോത്സവവും നടക്കും.

കോളജിന്‍റെ ചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള ഗ്രന്ഥവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഡിസംബറില്‍ തെരേസ്യന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ജനുവരി 11 ന് 'ബ്ലാക് സ്വാന്‍' നൃത്തനാടകം അരങ്ങേറും. ഫെബ്രുവരിയില്‍ ഗ്ലോബല്‍ എക്‌സ്‌പോ, ഫാഷന്‍ വീക്ക് എന്നിവയും നടക്കും.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി 1887 ല്‍ സിഎസ്എസ്ടി സന്യാസിനി സമൂഹത്തിന്‍റെ കീഴില്‍ പ്രൈമറി സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം 1925 ലാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കോളജായി ഉയര്‍ത്തുന്നത്. 43 പെണ്‍കുട്ടികളായിരുന്നു ആദ്യബാച്ചില്‍ ഉണ്ടായിരുന്നത്.

ഇന്ന് 25 വിഭാഗങ്ങളിലായി 4200 ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 2014 ലാണ് കോളജിന് സ്വയംഭരണാനുമതി ലഭിച്ചു. പ്രിന്‍സിപ്പൽ അല്‍ഫോണ്‍സ വിജയ, വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ സുജിത, ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ സജിമോള്‍ അഗസ്റ്റിൻ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.