കളക്ടറുമായുള്ള ചർച്ചയിൽ തൃപ്തരാകാതെ തീരവാസികൾ; സമരം കടുപ്പിക്കാൻ തീരുമാനം
Saturday, June 29, 2024 4:43 AM IST
വൈപ്പിൻ: എടവനക്കാട് കടൽഭിത്തി നിർമാണം ആവശ്യപ്പെട്ട് സമരരംഗത്തുള്ള ജനകീയ സമരസമിതിയും പഞ്ചായത്തും ജില്ലാ കളക്ടറുമായി നടന്ന ചർച്ചയിൽ കളക്ടർ മുന്നോട്ടു വച്ച കാര്യങ്ങളിൽ സമര സമിതി തൃപ്തരായില്ല . ജൂലൈ നാലിന് പഞ്ചായത്ത് വിളിച്ച് ചേർത്തിട്ടുള്ള സർവകക്ഷിയോഗം വരെ കാത്തിരുന്നശേഷം സമരം കടുപ്പിക്കാനാണ് തീരുമാനം.

ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം ഉടൻ വേണമെന്ന സമരസമിതിയുടെ ആവശ്യം പ്രായോഗികമല്ലെന്ന് കളക്ടർ അറിയിച്ചു. തീരമേഖലയുള്ള ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും കടൽക്ഷോഭം ഉള്ളതിനാൽ എടവനക്കാടിനു മാത്രമായി ഇങ്ങനെയൊരു പദ്ധതി
നടപ്പിലാക്കാൻ ജില്ലാ ഭരണകൂടത്തിനാകില്ല.

മറിച്ച് ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കണമെങ്കിൽ മന്ത്രിസഭയുടെ തീരുമാനം വേണമെന്നും കളക്ടർ ചർച്ചയിൽ വ്യക്തമാക്കി. മാത്രമല്ല, എടവനക്കാട് തീരമേഖലയിലെ കാര്യങ്ങൾ ധരിപ്പിക്കാൻ അടുത്ത ദിവസം വകുപ്പു മന്ത്രിയുമായി നേരിൽ കാണുമെന്നും പറ്റുമെങ്കിൽ ജില്ലയിലെ മന്ത്രി രാജീവിനെയും തീരദേശ എംഎൽഎ മാരെയും റവന്യു ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി യോഗം വിളിക്കാമെന്നും കളക്ടർ പറഞ്ഞു.

ഇതിനു ശേഷം അടുത്ത മാസം നാലിന് നടപടികൾ അറിയിക്കാമെന്നും കള്ളക്ടർ ഉറപ്പ് നൽകി. കൂടാതെ മണൽ വാട നിർമിക്കാനും ജിയോ ബാഗ് സ്ഥാപിക്കാനും കൂടുതൽ പണം അനുവദിക്കാമെന്നും കളക്ടർ ഉറപ്പ് നൽകിയെങ്കിലും സമരസമിതിക്ക് ഇത് സ്വീകാര്യമായില്ല.

ഇതേ തുടർന്നാണ് സമരം ശക്തമാക്കാൻ സമിതി തീരുമാനിച്ചത്. കടൽ ഭിത്തി നിർമാണം സംബന്ധിച്ച് സമയബന്ധിതമായ ഉറപ്പ് ലഭിച്ചില്ലെങ്കിൽ റിലേ നിരാഹാരവും കൊച്ചി നഗരം സ്തംഭിപ്പിക്കൽ സമരവും നടത്തുമെന്നാണ് സമര സമിതി നൽകുന്ന സൂചന.