കാര്യങ്കോട് പുതിയ പാലം തുറന്നു
Tuesday, July 2, 2024 1:50 AM IST
ചെറുവത്തൂർ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയായ പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഓര്‍മയായി. പകരം പടിഞ്ഞാറ് ഭാഗത്ത് പുതിയൊരു പാലത്തിന്‍റെ നിര്‍മാണത്തിനും തുടക്കമായി.

ദേശീയപാതയിലെ ഏറ്റവും വലിയ പാലമാണിത്. 1963 എപ്രില്‍ 17ന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കറാണ് കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ആദ്യത്തെ പാലം തുറന്നു കൊടുത്തത്. പാലം വരുന്നതിനു മുന്‍പ് കാര്യങ്കോട് പഴയകടവില്‍ നിന്ന് ചങ്ങാടത്തില്‍ ആയിരുന്നു ആളുകളെ മറുകരയിലേക്ക് കൊണ്ടുപോയിരുന്നത്.

1957ല്‍ ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ പുതിയ രൂപരേഖ തയ്യാറാക്കിയാണ് പാലം പണി തുടങ്ങിയത്. മംഗളൂരു-ചെറുവത്തൂര്‍ തീരദേശ റോഡ് എന്ന പേരിലാണ് അന്ന് പാത അറിയപ്പെട്ടത്. 302 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം. പഴയ പാലത്തെക്കാള്‍ 90 മീറ്റര്‍ നീളം കൂടുതലുണ്ട്. പുതിയ പാലത്തിൽ മൂന്ന് വരി പാതയാണ് ഉണ്ടാവുക.