എൻഡോസൾഫാൻ: പുതിയ മാനദണ്ഡപ്രകാരം കൂടുതൽ അപേക്ഷകർ പട്ടികയിൽ നിന്നൊഴിവാകും
Thursday, July 4, 2024 12:58 AM IST
വെള്ളരിക്കുണ്ട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് സർക്കാരിന്‍റെ പുതിയ മാനദണ്ഡപ്രകാരം കൂടുതൽ അപേക്ഷകരും ഒഴിവാകാൻ സാധ്യത. എൻഡോസൾഫാൻ തളിച്ച പ്രദേശങ്ങളുടെ 200 മീറ്റർ പരിധിയിൽ താമസിച്ചിരുന്നവരെ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്ന നിലയിലാണ് മലയോരത്തെ പല വില്ലേജുകളിലും ഫീൽഡ് തല പരിശോധന നടന്നുവരുന്നത്.

ഈ മാനദണ്ഡമനുസരിച്ചാൽ വെസ്റ്റ് എളേരി, ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ മിക്ക ഭിന്നശേഷിക്കാരും പട്ടികയിൽനിന്ന് പുറത്താകാനാണ് സാധ്യത.

പ്ലാന്‍റേഷൻ കോർപറേഷന്‍റെ തോട്ടങ്ങളോടൊപ്പം മലയോരത്തെ പല സ്വകാര്യ എസ്റ്റേറ്റുകളിലും മുൻകാലങ്ങളിൽ സർക്കാർ അംഗീകാരത്തോടെ എൻഡോസൾഫാൻ തളിച്ചിരുന്നു. ഈ കാര്യം സർക്കാർ എവിടെയും പരിഗണിച്ചിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു.

അതുകൊണ്ടുതന്നെ ഈ തോട്ടങ്ങൾക്ക് സമീപം താമസിച്ചിരുന്നവരും പട്ടികയിൽനിന്ന് പുറത്താകും. വില്ലേജ് ഓഫീസർമാരുടെ കീഴിലാണ് ഇപ്പോൾ ദുരിതബാധിതരുടെ ഫീൽഡ് തല സർവേ നടന്നുവരുന്നത്.

ഉദ്യോഗസ്ഥ ക്ഷാമവും ജോലിഭാരവും മൂലം വീർപ്പുമുട്ടുന്ന വില്ലേജ് ഓഫീസുകൾക്ക് ഈ സർവേയുടെ തിരക്കുകൂടി ആയതോടെ, പൊതുജനങ്ങൾക്ക് മറ്റു സേവനങ്ങൾക്കായി കൂടുതൽ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്.

‌കോളജ് പ്രവേശനത്തിന്‍റെ കാലമായതിനാൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്ന വിദ്യാർഥികൾക്കാണ് കൂടുതൽ ദുരിതം.