പടന്നക്കാട് കാർഷിക കോളജിൽ വീണ്ടും അധ്യാപകക്ഷാമം
Thursday, July 4, 2024 12:58 AM IST
നീലേശ്വരം: പുതിയ അധ്യയനവർഷത്തിന്‍റെ തുടക്കത്തിൽതന്നെ പടന്നക്കാട് കാർഷിക കോളജിൽ വീണ്ടും അധ്യാപകക്ഷാമം. ഇത്തവണത്തെ സ്ഥലംമാറ്റ പട്ടികയിൽ മൂന്നുപേർ ഇവിടെനിന്നും മാറിയപ്പോൾ പകരം വന്നത് ഒരാൾ മാത്രമാണ്. ഇതോടെ നാല് പഠനവിഭാഗങ്ങളിൽ ഒരൊറ്റ സ്ഥിരാധ്യാപകരും ഇല്ലാതായി.

ആനിമൽ ഹസ്ബൻഡറി, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗങ്ങളിൽ നിന്നാണ് പകരം ആളെ നിയമിക്കാതെ അധ്യാപകരെ സ്ഥലംമാറ്റിയത്. ബയോടെക്‌നോളജി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ നേരത്തേതന്നെ സ്ഥിരാധ്യാപകരില്ല. ഒരുവർഷ കാലാവധിയിൽ നിയമിക്കുന്ന താത്കാലിക അധ്യാപകരെ കൊണ്ടാണ് ക്ലാസുകൾ മുന്നോട്ടുപോകുന്നത്.

സോയിൽ സയൻസിലെയും ഇക്കണോമിക്‌സിലെയും രണ്ടുവീതവും അഗ്രികൾച്ചറൽ എക്‌സ്റ്റൻഷൻ, ഹോർട്ടിക്കൾച്ചർ വിഭാഗങ്ങളിലെ ഓരോന്നും അധ്യാപകർ പിഎച്ച്ഡി ചെയ്യുകയാണ്. ഇവരുടെ ഒഴിവിൽ താത്കാലിക നിയമനം പോലും നടന്നിട്ടില്ല.

ആകെ 61 അധ്യാപക തസ്തികകളുള്ളതിൽ 21 എണ്ണമാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ പലതിലും താത്കാലിക അധ്യാപകരെ പോലും നിയമിച്ചിട്ടില്ല. അധ്യാപകക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം ഇവിടെനിന്നും വിദ്യാർഥികൾ തൃശൂർ വെള്ളാനിക്കരയിലെ സർവകലാശാല ആസ്ഥാനത്തെത്തി സമരം ചെയ്തിരുന്നു.

ഇതിനുശേഷമാണ് മൂന്നുപേരെയെങ്കിലും നിയമിച്ചത്. ഇവരും വരുന്ന സെപ്റ്റംബറിൽ മറ്റിടങ്ങളിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്. ഈ വർഷത്തെ പുതിയ ബാച്ചിന്‍റെ ക്ലാസുകൾ കൂടി തുടങ്ങാനിരിക്കേ അധ്യാപകരെ കിട്ടുന്നതിനായി വീണ്ടും തൃശൂരിൽ പോയി സമരം ചെയ്യേണ്ടിവരുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.