വീടാക്രമിച്ച് ഗൃഹനാഥനെയും മക്കളെയും വധിക്കാൻ ശ്രമം; എട്ടുപേർ അറസ്റ്റിൽ
Wednesday, September 4, 2024 7:39 AM IST
തളിപ്പറമ്പ്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പുളിമ്പറമ്പിലെ പൂമംഗലോരകത്ത് റിഷാന്‍ (24), അങ്കിത് (27), സി.ശ്യാമില്‍ (27), പി.വി.മുഹമ്മദ് റമീസ് (27), പട്ടുവം ഹൈസ്‌കൂള്‍ റോഡിന് സമീപത്തെ കെ.സുജിന്‍ (24), ചവനപ്പുഴ പുതിയകണ്ടത്തെ എ.പി. മുഹമ്മദ്‌ സിനാന്‍ (27), പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ എ.പി. മുഹമ്മദ് ഷബീര്‍ (27), പുളിമ്പറമ്പ് പള്ളിക്ക് സമീപത്തെ സി.മുഹമ്മദ് ജഫ്രീന്‍ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. കുറുമാത്തൂര്‍ മുയ്യത്ത് തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. മുയ്യം കടുങ്ങാന്‍റകത്ത് കെ.അബ്ദുവിന്‍റെ (57) വീട്ടിലെത്തിയ സംഘം മകന്‍ മഹ്ഷൂക്കിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് അബ്ദു, മറ്റൊരു മകന്‍ മിഥിലാജ്, അബ്ദുവിന്‍റെ അളിയന്‍ കരീം എന്നിവരെ ഇടിക്കട്ട, കത്തി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു.


ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞത്തിയ പോലീസ് എട്ട് പേരെയും കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ അബ്ദു തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പുളിമ്പറമ്പില്‍ നിന്നും മുയ്യത്തെ ഒരു യുവാവിന്‍റെ വീട്ടില്‍ അസമയത്ത് ചിലര്‍ വരുന്നതിനെ അബ്ദുവിന്‍റെ മക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് എട്ടംഗസംഘം രണ്ട് കാറുകളിലായി മുയ്യത്തെത്തി അക്രമം നടത്തിയത്.