ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്‍റിന് ഒരുലക്ഷം നൽകണം: സംയുക്ത ആക്‌ഷൻ കൗൺസിൽ
Tuesday, September 3, 2024 1:21 AM IST
ഇരിട്ടി: വയനാട്-കരിന്തളം കെ.വി ലൈൻ ടവർ സ്ഥാപിക്കുന്നിടത്ത് സ്ഥലത്തിന് ഒരു ലക്ഷവും ലൈൻ കടന്നു പോകുന്ന സ്ഥലത്തിന് സെന്‍റിന് 50,000 രൂപയും വിളനഷ്ടപരിഹാര നിരക്ക് വർധിപ്പിക്കണമെന്നും ഇരിക്കൂർ, പേരാവൂർ മണ്ഡലം സംയുക്ത ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറത്തിറക്കിയ കർണാടക മോഡൽ പാക്കേജിനെ തള്ളിയ ശേഷം സംയുക്ത ആക്ഷൻ കൗൺസിലുകളുടെ നയരൂപീകരണ യോഗമാണ് ഇക്കാര്യം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചത്. ഉളിക്കൽ പഞ്ചായത്ത് ഓഫീസിൽ എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ നയരൂപീകരണ യോഗമാണ് നഷ്ടപരിഹാരം സംബന്ധിച്ച് ഏകകണ്ഠേനയുള്ള ‌അഭിപ്രായം മുന്നോട്ടു വച്ചത്.

പൊതുവായ ആവശ്യം എന്ന നിലയിൽ ജോസഫ് എംഎൽഎ അവതരിപ്പിച്ച പാക്കേജ് നിർദേശം യോഗം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കർണാടക മോഡൽ പാക്കേജ് ചർച്ച ചെയ്യാൻ ഇന്ന് കണ്ണൂരിൽ ഉദ്യോഗസ്ഥ തലത്തിൽ ചേരുന്ന യോഗത്തിൽ അവതരിപ്പിക്കേണ്ട കാര്യങ്ങളും തീരുമാനിച്ചു.

പേരാവൂർ ഇരിക്കൂർ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ നിന്നും നിരവധി കർഷകരും ഭൂവുടമകളും പങ്കെടുത്തു. ന്യായമായ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ നിർമാണം അനുവദിക്കുകയുള്ളുവെന്നും അല്ലാത്തപക്ഷം അടുത്ത ഘട്ടമായി സമരപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കാനും തീരുമാനിച്ചു.

മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറേമുറി കർഷകരുടെ ആവശ്യങ്ങൾ ഓരോന്നും അവതരിപ്പിച്ചു. നഷ്ടപരിഹാരം, ടവറുകളുടെ ഉയരം വർധിപ്പിച്ച് വീതി കുറയ്ക്കാനുള്ള നടപടികൾ, വീടുകൾക്ക് വരുന്ന നാശനഷ്ടത്തിന് സ്‌ക്വയർ ഫീറ്റിന് 1500 മുതൽ 2000 രൂപവരെ നഷ്ടപരിഹാരം നൽകുക, റോഡ് നിർമാണ സമയത്ത് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം, ടവർ സ്ഥാപിക്കുന്നതിനേക്കാൾ കൂടുതൽ സ്ഥലം ലൈൻ ടന്നുപോകുന്ന മേഖലകളിൽ നഷ്ടപ്പെടുന്നതുകൊണ്ട് തത്തുല്യമായ നഷ്ടപരിഹാരം ഇവിടെയും ലഭിക്കണം എന്നു യോഗം ആവശ്യപ്പെട്ടു.


ടവർ സ്ഥാപിക്കുന്നതിന് പദ്ധതിക്ക് ഏകദേശം 55 ഏക്കർ സ്ഥലം മാത്രമാണ് ആവശ്യം . കണക്കുകൾ പ്രകാരം വളരെ തുച്ഛമായ ഒരു തുക മാത്രമാണ് നഷടപരിഹാരത്തിനായി ചെലവഴിക്കേണ്ടി വരികയുള്ളൂ.

900 കോടിക്ക് മുകളിൽ ചെലവ് കണക്കാക്കുന്ന പദ്ധതി ഭാവിയിൽ ഇപ്പോൾ സ്ഥാപിക്കുന്ന ലൈനിനുകൾക്ക് താഴെ വീണ്ടും ലൈനുകൾ വരുമെന്നും ഈ സാഹചര്യത്തിൽ ‌ ഒരു കൃഷിയും നടത്താൻ കഴിയില്ലെന്നമുള്ള അധികൃതരുടെ വാദം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ആദ്യ നിർദേശം
പരിഗണിക്കുന്നില്ലെങ്കിൽ
പ്ലാൻ ബി

കർഷകരുടെയും സ്ഥലമുടമകളുടെയുമൊപ്പം തങ്ങളുമുണ്ടാകുമെന്ന് എംഎൽഎമാർ യോഗത്തെ അറിയിച്ചു. ടവർ സ്ഥാപിക്കുന്ന ഭൂമിക്ക് സെന്‍റിന് ഒരു ലക്ഷവും ലൈൻ കടന്നു പോകുന്ന സ്ഥലത്തിന് സെന്‍റിന് 50,000 രൂപയും എന്ന പാക്കേജ് അംഗീകരിക്കുന്നില്ലെങ്കിൽ ടവർ സ്ഥാപിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ പത്തിരട്ടിയും ലൈൻ കടന്നു പോകുന്ന സ്ഥലത്തിന് അഞ്ചിരിട്ടിയും എന്ന മറ്റൊരു നിർദേശം ഇന്ന് നടക്കുന്ന യോഗത്തിൽ അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കും.ബദൽ നിർദേശം എന്ന നിലയിൽ ഫാ. പയസ് പടിഞ്ഞാറെമുറിയാണ് ഈ പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചത്.

ഇന്നു നടക്കുന്ന ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉൾപ്പെടെയുള്ള അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം എംഎൽഎമാർ യോഗം ബഹിഷ്കരിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, പി.സി. ഷാജി, ജോജി കന്നിക്കാട്ട്, ബേബി ഓടംപള്ളിൽ, മിനി ഷൈബി, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ തോമസ് വർഗീസ്, പൈലി വാത്യാട്ട്, ബെന്നി പുതിയാമ്പുറം, പഞ്ചായത്തംഗങ്ങൾ എന്നിവരും പങ്കെടുത്തു.