നായനാർമല ക്വാറി: സ്റ്റോപ്പ് മെമ്മോ പിൻവലിച്ചതിനെതിരേ ജനകീയ പ്രതിഷേധം
Tuesday, September 3, 2024 1:21 AM IST
ചെമ്പന്തൊട്ടി: നിയമം ലംഘിച്ച് ചെമ്പന്തൊട്ടി നായനാർ മലയിൽ പ്രവർത്തിച്ചുവന്ന ക്വാറിക്ക് റവന്യു വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ നിരുപാധികം പിൻവലിച്ചതിനെതിരേ ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ പ്രദേശവാസികളായ നൂറു കണക്കിനാളുകൾ പങ്കെടുത്ത ജനകീയ കൺവൻഷനിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.ആന്‍റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു.

നഗരസഭ വീണ്ടും ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകുമെന്ന് നഗരസഭാധ്യക്ഷ അറയിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഇ.വി. രാമകൃഷ്ണൻ കോൺഗ്രസിന്‍റെ സർവപിന്തുണയും വാഗ്ദാനം ചെയ്തു.

യുഡിഎഫ് ചെയർമാൻ എം.ഒ. മാധവൻ ജനകീയ കമ്മറ്റിയോടൊപ്പം യുഡിഎഫ് എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ലക്ഷ്യം നേടുന്നതുവരെ ജനകീയ കമ്മിറ്റിയോടൊപ്പം നിലകൊള്ളുമെന്ന് സ്വതന്ത്ര കർഷക സംഘടനകളുടെ സംസ്ഥാന ചെയർമാൻ ബിനോയ് തോമസ്പറഞ്ഞു. മുസ്‌ലിം ലീഗും സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോർജ് ആലപ്പാട്ടും പിന്തുണ അറിയിച്ചു.


ഡിസിസി സെക്രട്ടറി കെ.പി.ഗംഗാധരൻ, കെ.ജെ. മത്തായി, വാർഡ് കൗൺസിലമാരായ എം.വി. ഷീന, കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം. ഷംസീർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു.

കൺവൻഷനിൽ പങ്കെടുത്ത ഷിനോ പാറയ്ക്കൽ കത്തോലിക്ക കോൺഗ്രസിന്‍റെ പൂർണപിന്തുണയും പ്രഖ്യാപിച്ചു. ഏറ്റവുമടുത്ത ദിവസം തന്നെ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ ഉൾപ്പെടെ എല്ലാ രാഷ്‌‌ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കളേയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഉപവാസ സമരം നടത്താനും ജനകീയ കൺവൻഷൻ തീരുമാനിച്ചു. പ്രദേശവാസികളായ 5000 പേർ ഒപ്പിട്ട നിവേദനം കണ്ണൂർ ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ള സാഹചര്യത്തിൽ ഈ ക്വാറി ഇനിയും പ്രവർത്തിച്ചാൽ എന്തു വില കൊടുത്തും തടയുമെന്നാണ് ജനകീയ സമിതിയുടെ നിലപാട്.