കണ്ണൂരിലെ തദ്ദേശ അദാലത്തിൽ ലഭിച്ചത് 1550 പരാതികൾ; 1256 പരാതികൾ തീർപ്പാക്കിയെന്ന് മന്ത്രി രാജേഷ്
Tuesday, September 3, 2024 1:21 AM IST
കണ്ണൂർ: ജില്ലാ തദ്ദേശ അദാലത്തിൽ ലഭിച്ച ഇന്നലെ 1550 പരാതികളിൽ 1256 എണ്ണം തീർപ്പാക്കിയതായി വകുപ്പ് മന്ത്രി എം.ബി. രാജേഷ്. 1104 പരാതികളിൽ അനുകൂല തീരുമാനമെടുത്തു. 88 ശതമാനം പരാതികളും തീർപ്പാക്കി. 152 എണ്ണമാണ തള്ളിയത്. തുടർപരിശോ ധനയ്ക്ക് 294 പരാതികൾ വിട്ടതായി കണ്ണൂരിൽ പത്രസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

മുൻകൂർ ലഭിച്ച 1188 പരാതികളിലും തീർപ്പാക്കി. തള്ളിയത് 152. അദാലത്ത് ദിവസം ലഭിച്ചത് 362 പരാതികൾ. 68 പരാതികളും അനുകൂലമായി തീർപ്പാക്കി. തുടർപരിശോധന 294. ചില പരാതികളുടെ തീർപ്പ് പൊതുവായ ചട്ട ഭേദഗതികളിലേക്ക് നയിച്ചതായി മന്ത്രി അറിയിച്ചു.

പ്രധാന തീരുമാനങ്ങൾ, പരിഹാരം

4 കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദ്ദാക്കുന്ന ചട്ടത്തിൽ ഇളവ് നല്കുമെന്ന് മന്ത്രി അറിയിച്ചു. കെട്ടിട നിർമാണ ചട്ടം 19(5) ലാണ് ഇളവ് നല്കുക. കണ്ണൂരിൽ നടന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ജില്ലാതല അദാലത്തിൽ വിളയാങ്കോട് സ്വദേശി പി.പി. ദാമോദരന്‍റെ പരാതി പരിഗണിച്ചാണിത്. സംസ്ഥാനത്തെങ്ങും ആയിരക്കണക്കിന് പേർക്ക് ഈ ഇളവ് ഗുണക രമാവും.

കെട്ടിട നിർമാണ പെർമ്മിറ്റിനായി അപേക്ഷിക്കുമ്പോൾ നല്കിയ അപേക്ഷയിൽ സമർപ്പിച്ച ആകെ ഭൂമിയിൽ നിന്നും 21 സെന്‍റ് സ്ഥലം നിർമാണത്തിനിടെ സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്ന് ദാമോദരൻ വില്പന നടത്തിയിരുന്നു. കെട്ടിട നിർമാണം പൂർത്തിയായപ്പോൾ നേരത്തേ നിർമാണ പെർമിറ്റ് അനുവദിച്ച സ്ഥലത്തിന്‍റെ അളവിൽ വ്യത്യാസമുള്ളതായി കണ്ടെത്തി, ഇക്കാരണം പറഞ്ഞ് കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു.

നിലവിലുള്ള ചട്ടപ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട പ്ലോട്ടിന്‍റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വില്ക്കുകയോ ചെയ്താൽ അനുവദിച്ച പെർമിറ്റ് അസാധുവാകും. ആകെ സ്ഥല ത്തിന്‍റെ അളവിലുള്ള കുറവല്ലാതെ അപേക്ഷകന്‍റെ നിർമിതിയിൽ മറ്റ് ചട്ടലംഘനങ്ങളൊന്നും ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ പരിഗണിച്ചാണ് പരാതിക്കാരന് അനുകൂലമായ തീരുമാനം എടുത്തത്. ഈ ഇളവ് എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനമാക്കി മാറ്റുകയും ചെയ്തു. ഇതിന് ആവശ്യമായ ചട്ട ഭേദഗതി നടത്തും.


4 ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾ, നിർമാണത്തിനിടെ പുനർനിർമിക്കാൻ കഴിയാത്തതുപോലെ പ്രകൃതി ദുരന്തങ്ങളിൽ തകർന്നാൽ, തിരിച്ചടവിൽ നിബന്ധനകളോടെ ഇളവ് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ആന്തൂർ മോറാഴയിലെ വി.വി. നിഷയുടെ അപേക്ഷ പരിഗണി ച്ചാണ് പ്രഖ്യാപനം. ലൈഫ്-പിഎംഎവൈ ഭവന പദ്ധതിയിലൂടെ വീട് നിർമിക്കുന്നതിന് അനുവദിച്ച ഒന്നര ലക്ഷം രൂപയും പലിശയുമാണ് ഒഴിവാക്കി നൽകിയത്.

4സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സ്‌കൂളിൽ പോകുമ്പോൾ ഡയപ്പർ വാങ്ങാൻ, കുടുംബ ത്തിന്‍റെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ തദ്ദേശ സ്ഥാപനത്തിന് സഹായം നല്കാൻ അനുമതി നല്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ തനത് ഫണ്ടോ സ്‌പോൺസർഷിപ്പോ പരിഗണിക്കാം. ഇക്കാര്യം പദ്ധതി മാർഗരേഖയിൽ ഉൾപ്പെടുത്തും.

കുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഈ വിഷയത്തിൽ പരിഗണിക്കേണ്ടതില്ല. കണ്ണൂർ ജില്ല തദ്ദേശ അദാലത്തിൽ വന്ന പരാതി തീർപ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്താകെയുള്ള രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം.

4 അധിക എഫ്എആർ ഫീസ് അടച്ച് പെർമിറ്റ് എടുക്കുകയും നിർമാണം നടത്തുകയും ചെയ്ത കെട്ടിടം, നിർമാണം പൂർത്തിയാക്കിയ ശേഷം നിശ്ചിത എഫ്എആർ പരിധിയിലാണെങ്കിൽ ഒടുക്കിയ അധിക ഫീസ് തിരിച്ചുനൽകും. എഫ്എആർ സംബന്ധിച്ച് സർക്കാർ കൊണ്ടുവരാൻ തീരുമാനിച്ച ചട്ട ഭേദഗതിയിൽ ഈ കാര്യം കൂടി ഉൾപ്പെടുത്തും.

കണ്ണൂർ സ്വദേശി മുഹമ്മദ് മുനീർ നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കെട്ടിട നിർമാണ പെർമിറ്റ് എടുത്ത് ശേഷം ഏതെങ്കിലും കാരണവശാൽ നിർമാണം നടക്കാതെ ഉപേക്ഷിക്കപ്പെട്ടാൽ, ഈടാക്കിയ അധിക എഫ്എആർ ഫീസ് തിരിച്ചുനൽകാൻ എറണാകുളം തദ്ദേശ അദാലത്തിൽ തീരുമാനിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചട്ടഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പത്ര സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു എന്നിവരും പങ്കെടുത്തു.