ഫാഷൻ ഗോൾഡ് തട്ടിപ്പ്: വ്യാജരേഖ ചമച്ചതിന് അഡ്വ. ഷുക്കൂർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്
Tuesday, September 3, 2024 1:21 AM IST
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് സ്വർണനിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് അഭിഭാഷകനായ സി. ഷുക്കൂറുൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുക്കാൻ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ചന്തേര പോലീസിന് നിർദേശം നല്കി. ഫാഷൻ ഗോൾഡ് ചെയർമാൻ മുൻ എംഎൽഎയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന എം.സി. കമറുദ്ദീൻ (57), മാനേജിംഗ് ഡയറക്ടർ ഉദിനൂരിലെ ടി.കെ. പൂക്കോയ തങ്ങൾ (57), മകൻ ഹിഷാം (37), കമ്പനി സെക്രട്ടറി കണ്ണൂർ തളാപ്പിലെ സന്ദീപ് സതീഷ് (45) എന്നിവരാണ് മറ്റു പ്രതികൾ.

കളനാട് ഹബീബ് റഹ്‌മാൻ മൻസിലിൽ അബ്ദുൾ അസീസിന്‍റെ പരാതിയിലാണ് കേസെടുത്തത്. അസീസിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹത്തെ കമ്പനിയുടെ ഡയറക്ടറായി ചിത്രീകരിക്കാൻ വ്യാജരേഖ ചമച്ചുവെന്നാണ് കേസ്. രജിസ്ട്രാർ ഓഫ് കമ്പനീസ് ആക്ട് പ്രകാരം ഡയറക്ടർ ഐഡന്‍റിഫിക്കേഷൻ നമ്പറിനായി തയാറാക്കിയ സത്യവാങ്മൂലത്തിലെ ഫോറം 32 ൽ ഉള്ള ഒപ്പ് തന്‍റേതല്ലെന്ന് അസീസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് നോട്ടറിയായിരുന്ന അഡ്വ.സി. ഷുക്കൂറാണ്.


സ്ഥാപനത്തിന്‍റെ ഡയറക്ടർ എന്ന നിലയിൽ അസീസ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെടുകയും ചെയ്തിരുന്നു. ഒരു രൂപ പോലും സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടില്ലെന്നും കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അസീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. മറ്റാരുടെയോ ബിനാമിയായിട്ടാകാം അസീസിനെ ഡ‍യറക്ടറായി കാണിച്ചതെന്നാണ് സൂചന.

ലീഗ് നേതാവായിരുന്ന കാലത്താണ് ഷുക്കൂർ ഫാഷൻ ഗോൾഡിനുവേണ്ടി സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത്. പിന്നീട് സിപിഎമ്മിലെത്തിയതോടെ നിക്ഷേപത്തട്ടിപ്പ് കേസിൽ കമറുദ്ദീനും സംഘത്തിനുമെതിരായി സജീവമായി രംഗത്തെത്തിയതും നിക്ഷേപകരെ സംഘടിപ്പിക്കാൻ മുന്നിൽനിന്നതും ഇദ്ദേഹമായിരുന്നു.