കുഞ്ഞുണ്ണിയുടെ കഥാകാരന് പുരസ്കാരം
Tuesday, September 3, 2024 1:21 AM IST
ചെറുവത്തൂർ: കുട്ടികളുമായി നിരന്തര സംവേദകനും ബാലസാഹിത്യകാരനുമായ സുരേന്ദ്രൻ കാടങ്കോടിനെ തേടിയെത്തിയത് അർഹതക്കുള്ള അംഗീകാരം. മികച്ച ബാലസാഹിത്യകൃതിക്കുള്ള ജോസഫ് മുണ്ടശേരി പുരസ്കാരമാണ് ചെറുവത്തൂർ ജിഎഫ് വിഎച്ച്എസ്എസിലെ ഈ അധ്യാപകനെ തേടിയെത്തിയത്. കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ എന്ന തന്‍റെ പ്രഥമ ബാലസാഹിത്യകൃതി തന്നെ സുരേന്ദ്രന് പുരസ്കാരം നേടിക്കൊടുത്തു.

നാട്ടുഭാഷയുടെ ലാളിത്യത്തോടെ എഴുതിച്ചേർത്ത 11 കഥകൾ അടങ്ങിയ ഈ കൃതി പ്രകൃതിപഠനത്തിനുള്ള കൈപുസ്തകം കൂടിയാണ്. ക്ലബ്, വായനശാല, വിദ്യാഭ്യാസ സമിതികളിൽ സജീവമായ സുരേന്ദ്രൻ നിരവധി വേദികളിൽ കുട്ടികളുമായി സംവദിച്ചു കൊണ്ടിരിക്കുന്നു.


വയലോർമ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നീ കവിതാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. പരേതനായ വാഴവളപ്പിൽ കുഞ്ഞിരാമന്‍റെയും പുളുക്കൂൽ ജാനകിയുടെയും മകനാണ്. സൗമ്യയാണ് ഭാര്യ. അലൻ നിവേദ്, നക്ഷത്ര എന്നിവർ മക്കളാണ്.