കച്ചേരിക്കടവിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
Tuesday, September 3, 2024 1:21 AM IST
ഇരിട്ടി: കച്ചേരിക്കടവിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാത്രി കൂട്ടുപുഴ പാലത്തുംകടവ് മെയിൻ റോഡിന് സമീപമാണ് കാട്ടനകളെത്തി കൃഷി നശിപ്പിച്ചത്. മൈക്കിൾ ഈറ്റപ്പുറത്ത്, ബിനു പാലുകുന്നേൽ, സാബു താന്നിയിൽ, വർഗീസ് ചിറപ്പാട്ട്, തോമസ് പാലമറ്റം, ബെന്നി ചിറപ്പാട്ട്, വിൽ‌സൺ കുറുപ്പുംപറമ്പിൽ, ജെയ്സൺ മണ്ഡപത്തിൽ തുടങ്ങിയവരുടെ കൃഷിയാണ് നശിപ്പിച്ചത്.

കർണാടകയിലെ ബ്രഹ്മഗിരി വന്യസങ്കേതത്തിൽ നിന്നും ബാരാപോൾ പുഴ കടന്നാണ് കാട്ടാനകുട്ടം ജനവാസ മേലയിൽ എത്തുന്നതെന്ന് നട്ടുകാർ പറയുന്നു. കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ കച്ചേരിക്കടവ് മുതൽ പാലത്തുംകടവ് വരെ ആറു കിലോമീറ്റർ ദൂരം സോളാർ തൂക്കുവേലി നിർമിക്കാൻ ത്രിതല പഞ്ചായത്തുകളും കൃഷിവകുപ്പും ചേർന്ന് 53 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. വേലിയുടെ ടെണ്ടറും എഗ്രിമെന്‍റും പൂർത്തിയായെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.


ആനയുടെ അക്രമം ദിവസം തോറും വർധിച്ചുരുന്ന സാഹചര്യത്തിൽ വേലിയുടെ നിർമാണം അടിയന്തരമായിപൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി, ഫിലോമിന മാണി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിർ സ്ഥലം സന്ദർശിച്ചു.