അദാലത്തിലെ പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴിതുറന്നു: മന്ത്രി എം.ബി. രാജേഷ്
Tuesday, September 3, 2024 1:21 AM IST
കണ്ണൂർ: വിവിധ ജില്ലകളിലെ തദ്ദേശ അദാലത്തുകളിൽ വ്യക്തികൾ നൽകിയ പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴി തുറന്നതായി മന്ത്രി എം.ബി രാജേഷ്. സംസ്ഥാന സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്ത് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ചട്ടത്തിന്‍റെയും നിയമത്തിന്‍റെയും തെറ്റായ വ്യാഖ്യാനം കൊണ്ടോ യാന്ത്രികമായി വ്യാഖ്യാനിക്കുന്നതുകൊണ്ടോ കുരുക്കിൽ അകപ്പെട്ടയാളുകളെ അതിൽനിന്ന് രക്ഷപ്പെടുത്താനും അവർക്ക് നീതി ലഭ്യമാക്കാനുമുള്ളതാണ് അദാലത്ത്. മാനുഷികമായ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഇളവുകൾ നൽകുന്നത്. എന്നാൽ എല്ലാ ചട്ടലംഘനങ്ങളും സാധൂകരിച്ച് നിയമലംഘനങ്ങളെ സാധൂകരിക്കാനുള്ള വേദിയല്ല അദാലത്തുകളെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെയുള്ള അദാലത്തുകളിൽ 86 ശതമാനം മുതൽ 90 ശതമാനം വരെ പരാതിക്കാർക്ക് അനുകൂലമായിട്ടാണ് തീർപ്പാക്കിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി, വാടക കുടിശികയ്ക്ക് കൂട്ടുപലിശ ഈടാക്കുന്നത് ഒഴിവാക്കിയ തീരുമാനമെടുത്തത് അദാലത്തിൽ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്. ഓരോ മാസവും കുടിശികയിൽ രണ്ട് ശതമാനം പലിശ ചുമത്തുകയും ഇത് കുടിശികയ്‌ക്കൊപ്പം ചേർത്ത് അടുത്ത മാസം ഈ പലിശയ്ക്ക് മുകളിൽ വീണ്ടും പലിശ ചുമത്തുകയുമാണ് ചില തദ്ദേശ സ്ഥാപനങ്ങൾ ചെയ്തിരുന്നത്.


ഇത് ന്യായമല്ലാത്ത ബാധ്യത നികുതിദായകർക്കും വാടകക്കാർക്കും വരുത്തിവയ്ക്കുന്നു. പലിശ മുതലിൽ ചേർത്ത് അതിന് മേലെ വീണ്ടും പലിശ കണക്കാക്കുന്ന വർഷങ്ങൾ പഴക്കുള്ള തെറ്റായ രീതി പൂർണമായും സർക്കാർ അവസാനിപ്പിച്ചു. വിടുകൾക്ക് വസ്തു നികുതി പലിശ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത് അദാലത്തുകളിലെത്തുന്ന പരാതികൾ പരിഗണിച്ചാണെന്നും മന്ത്രി പറഞ്ഞു.സ്‌പെഷൽ സ്‌കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള സൂപ്പർ വിഷൻ ചാർജ് ഒഴിവാക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ഡോ. വി. ശിവദാസൻ എംപി, എംഎൽഎമാരായ കെ.വി. സുമേഷ്, കെ.പി. മോഹനൻ, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, റൂറൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.