കുരങ്ങുപനി: മലയോരത്ത് ആശങ്ക
Monday, September 2, 2024 2:11 AM IST
കേളകം: ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകൾ പനി ബാധിച്ച് ചത്തതോടെ മലയോരമേഖല ആശങ്കയിൽ. കഴിഞ്ഞദിവസം ആറളം വന്യജീവി സങ്കേതത്തിൽ നാലു കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചത്.

ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തി പ്രദേശങ്ങളായ കേളകം, കണിച്ചാർ പഞ്ചായത്തുകളിലുള്ളവർ ഭീതിയിലാണ്. വളയഞ്ചാൽ, തുള്ളൽ, പൂക്കുണ്ട്, നരിക്കടവ്, അടയ്ക്കാത്തോട്, രാമച്ചി, ശാന്തിഗിരി പ്രദേശങ്ങൾ ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ്.

ഈ മേഖലയിലെ കുരങ്ങുകളിലും രോഗബാധയുണ്ടോ എന്നതിനെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് ആശങ്കയ്ക്കും ഭീതിക്കും കാരണം. വനത്തിൽ നിന്നും കിലോമീറ്റർ ഓളം ഉള്ളിലേക്ക് കടന്നു ജനവാസ മേഖലയിലേക്ക് കുരങ്ങുകൾ എത്താറുണ്ട്. കുരങ്ങുകൾ വീടിനുള്ളിൽ പോലും അതിക്രമിച്ചു കടക്കുക എന്നത് പ്രദേശത്തെ നിത്യസംഭവമാണ്. തേങ്ങ, കരിക്ക് പഴവർഗങ്ങൾ തുടങ്ങിയ എല്ലാ കാർഷിക വിളകളും ഇവ നശിപ്പിക്കുന്നുണ്ട്. കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടും കാര്യമായ പ്രതിരോധ നടപടികൾ ഒന്നും വനം വകുപ്പിന്‍റെയോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിലവിൽ കുരങ്ങുകളെ നിരീക്ഷിക്കാൻ നിലവിൽ വനം വകുപ്പിന് യാതൊരു സംവിധാനവുമില്ലാത്തതും ആശങ്കയക്ക് ഇടയാക്കുന്നുണ്ട്.


രോഗ ലക്ഷണങ്ങൾ

ചിക്കൻ പോക്സ് പോലുള്ള അസുഖമാണിത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ദേഹമാസകലം തിണർപ്പുകൾ ഉണ്ടാവുകയും ചെയ്യും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കും.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ കുരങ്ങ്പനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാൽ കുരങ്ങ് പനിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്. അസുഖബാധിതരുമായി സമ്പർക്കമുണ്ടായാൽ14 ദിവസത്തിനകം വാക്സിനേഷൻ എടുത്തിരിക്കണം.

രോഗ പ്രതിരോധ
മാർഗങ്ങൾ

അസുഖ ബാധിച്ചവരിൽ നിന്നും അകലം പാലിക്കുക, രോഗ ബാധിതരുപയോഗിച്ച വസ്തുക്കൾ സ്പർഷിക്കാതിരിരിക്കുക, ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തലോ ഏൽക്കാനിടയായാൽ സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക, മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക, മൃഗങ്ങളെ തൊട്ടതിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക.