കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന കൃഷി നശിപ്പിച്ചു
Monday, September 2, 2024 2:11 AM IST
കാഞ്ഞിരക്കൊല്ലി: കാഞ്ഞിരക്കൊല്ലി മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാനകളുടെ വിളയാട്ടത്തിന് ശമനമില്ല. ശനിയാഴ്ച രാത്രിയിലെത്തിയ കാട്ടാനകൾ പ്രദേശത്തെ കൃഷി നശിപ്പിച്ചു. കുറുവത്താഴത്ത് ബിജുവിന്‍റെ കൃഷിയിടത്തിലാണ് കാട്ടാനകൾ വലിയ തോതിൽ നാശം വിതച്ചത്. കായ്ഫലം ലഭിച്ചു തുടങ്ങാറായ തെങ്ങുകളും കുലച്ച വാഴകളും നശിപ്പിച്ചു. മികച്ച വിളവ് ലഭിക്കാറുള്ള ഇഞ്ചിക്കൃഷിത്തോട്ടവും പൂർണമായും ചവിട്ടി മെതിച്ച നിലയിലാണ്.


പ്രദേശത്തെ വനാതിർത്തികളിൽ കാട്ടാനകളെ പ്രതിരോധിക്കുന്ന സൗരോർജ തൂക്കുവേലികളുണ്ടെങ്കിലും കൃത്യമായ രീതിയിൽ സംരക്ഷണമൊരുക്കാത്തതിനാൽ പലയിടത്തും പ്രവർത്തന രഹിതമാണെന്ന് നാട്ടുകാർ പറഞ്ഞു.

ഇതിലൂടെയാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്കെത്തുന്നത്. വനപാലകരുടെ നിരീക്ഷണമോ വന്യമൃഗപ്രതിരോധ നടപടികളോ യഥാസമയങ്ങളിലുണ്ടാവുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.