ഡോ. പി.വി. മോഹനന് നാട് വിടയേകി
Monday, September 2, 2024 2:11 AM IST
പഴയങ്ങാടി: തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ സയൻസസിലെ ശാസ്ത്രജ്ഞനും ചെറുകുന്ന് കണ്ണപുരം ചുണ്ട സ്വദേശിയുമായ ഡോ. പി.വി. മോഹനൻ നാട് യാത്രാമൊഴിയേകി. ഡോ. പി.വി. മോഹനന് അന്ത്യാഞ്ജല അർപ്പിക്കാൻ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ളവരാണ് ചെറുകുന്നിലെ വീട്ടിലെത്തിയത്.

അരിക്കുളങ്ങര മുച്ചിലോട്ട് കാവിലെ ഉത്സവത്തിനാണ് എല്ലപ്പോഴും നാട്ടിലെത്തിയിരുന്ന ഡോ. പി.വി. മോഹനന് നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ച മോഹനൻ സ്വപ്രയത്‌നം ഉന്നത പദവിലെത്തിയപ്പോഴും തന്‍റെ നാടിനെയും നാട്ടുകാരെയും എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.


വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ ചെറുകുന്ന് കണ്ണപുരം പൊന്നച്ചികൊവ്വൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തി. എം.വിജിൻ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, കെ. പ്രമോദ്, ബിജെപി നേതാവ് സി. രഘുനാഥ്, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ. രതി തുടങ്ങിയവരടക്കം നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.