ഏഴു വർഷങ്ങൾക്ക് ശേഷം ശാന്തി വീണ്ടും ജാർഖണ്ഡിലെ കുടുംബത്തണലിൽ
Monday, September 2, 2024 2:11 AM IST
പിലാത്തറ: ഏഴുവർഷങ്ങൾക്കു മുന്പ് നഷ്ടപ്പെട്ട മനോനിലയും ആരോഗ്യവും വീണ്ടുകിട്ടിയ ജാർഖണ്ഡ് സ്വദേശി ശാന്തി മുണ്ട വീണ്ടും കുടുംബത്തണലിന്‍റെ സന്തോഷത്തിൽ. പിലാത്തറ ഹോപ്പിന്‍റെ പരിചരണത്തിലൂടെ വീണ്ടുകിട്ടിയ ഓർമകളുമായാണ് ശാന്തിയെ ഹോപ് പ്രതിനിധികൾ സ്വന്തം വീട്ടിലെത്തിച്ചത്.

ഏഴുവർഷം മുമ്പ് മനോനില തെറ്റിയ നിലയിൽ കരിവെള്ളൂർ ഭാഗത്ത് അലഞ്ഞു നടക്കുന്ന ഇവരെ പയ്യന്നൂർ പോലീസാണ് ഹോപ്പിൽ എത്തിച്ചത്. ദീർഘ നാളത്തെ പരിചരണവും ചികിത്സയും കൊണ്ട് പൂർണാരോഗ്യത്തോടൊപ്പം ഓർമകളും വീണ്ടെടുത്തപ്പോഴാണ് ഇവർ പേരും നാടുമെല്ലാം ഹോപ് അധികൃതരുമായി പങ്കിട്ടത്. ഇതോടെ ഇവരെ ജാർഖണ്ഡിലെത്തിച്ച് സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശാന്തി മുണ്ടയെ ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നു.

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചായ്‌ബസ സഖി വൺ സ്റ്റോപ്പ് സെന്‍ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ജാർഖണ്ഡ് വനിതാ - ശിശു വികസന സാമൂഹ്യ സുരക്ഷാ വകുപ്പിന് വേണ്ടി നളിനി ഗോപ്പെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിലർ നമ്രത ഗോർ , മൾട്ടിപർപ്പസ് വർക്കർ നിത കോര , ഹോപ്പ് പ്രതിനിധിയായി ശാന്തിയെ വീട്ടിലെത്തിച്ച പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ സെക്രട്ടറി ജാക്വലിൻ ബിന്ന സ്റ്റാൻലി, യുവ ഹോപ്പ് കോർഡിനേറ്റർ മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് ശാന്തിയുടെ അമ്മായി ജയശ്രീ മുണ്ട , സഹോദരി സുകുമതി മുണ്ട എന്നിവരെ ഏർപ്പിക്കുകയായിരുന്നു.


ഒരിക്കലും ഇനി കണ്ടുകിട്ടില്ല എന്ന് കരുതിയ ശാന്തിമുണ്ടയെ ഏഴുവർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോഴുള്ള കുടുംബസമാഗമത്തിനൊപ്പം ബന്ധുവിനെ തിരിച്ചെത്തിച്ചു നൽകിയതിന് വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയും ബന്ധുക്കൾ ഹോപ്പ് അധികൃതരെ അറിയിച്ചു.