വാഹന വായ്പയെടുത്ത് വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
Sunday, September 1, 2024 1:50 AM IST
പയ്യന്നൂര്‍: വാഹനം വാങ്ങുന്നതിന് വായ്പയെടുത്തശേഷം വാഹനം വാങ്ങാതെ ധനകാര്യ സ്ഥാപനത്തെ വഞ്ചിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പഴയങ്ങാടി അടുത്തില സ്വദേശി കെ. കൃപേഷിനെയാണ് പയ്യന്നൂർ എസ്ഐ സി.സനീത്ത് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മാക്‌സ് വാല്യു ഡെപ്യൂട്ടി മാനേജര്‍ സിനോയ് അലക്‌സിന്‍റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

ചെറുവത്തൂരിലെ ഇഗ്‌നൈറ്റ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ കെ.കൃപേഷ്, കെ.അഭിനവ്, സഹര്‍ഷ് ഹരി നായനാര്‍ എന്നിവര്‍ക്കെതിരേയും വായ്പയെടുത്ത മണ്ടൂരിലെ പി.പി.ദേവദാസന്‍, ടി.കെ. നിതിന്‍കുമാര്‍, പഴയങ്ങാടി രാമപുരത്തെ എം.മോഹനന്‍,കണ്ണൂര്‍ ചൊവ്വയിലെ ടി.വി.മിഥുന്‍, ടി.വി.ബാബു, അഞ്ചരക്കണ്ടിയിലെ പി.കെ.ആദര്‍ശ്, ചിറക്കലിലെ ഇ.അര്‍ജുന്‍, പഴയങ്ങാടിയിലെ പി.തോമസ്, കെ.വി.രതീഷ്, എം.നീതു, ചെറുവത്തൂരിലെ കെ.പി.ശ്രീഹരി എന്നിവരുൾപ്പെടെ 14 പേർക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നത്.


പ്രതിസ്ഥാനത്തുള്ള ഇഗ്‌നൈറ്റ് മോട്ടോഴ്‌സ് വഴി വാഹനം വാങ്ങുന്നതിന് വായ്പ ആവശ്യപ്പെടുകയും ഇതുപ്രകാരം സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് എച്ച്ഡിഎഫ്‌സി പയ്യന്നൂര്‍ ശാഖവഴി 9,66,070 രൂപ നല്‍കിയതായും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പണം കൈപ്പറ്റിയ പ്രതികള്‍ വാഹനങ്ങള്‍ വാങ്ങാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയുമായി പരാതിക്കാരന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.