ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇനി " ഇ.പി ' ചർച്ചയില്ല
Sunday, September 1, 2024 1:50 AM IST
കണ്ണൂർ: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി. ജയരാജനെ നീക്കം ചെയ്തത് കണ്ണൂരിലെ സിപിഎം നേതാക്കൾക്ക് താത്കാലിക ആശ്വാസമായി. ്‌

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായി സിപിഎം സംസ്ഥാന സമിതിക്ക് പുറമെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ചർച്ച ചെയ്തിരുന്നത് ഇ.പി.ജയരാജന്‍റെ ബിജെപി ബന്ധവും സാന്പത്തിക ഇടപാടുകളുമായിരുന്നു.

കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ജയരാജനെ കൺവീനർ സ്ഥാനത്തുനിന്നും മാറ്റാൻ പരസ്യമായി കണ്ണൂരിലെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.


ഇക്കാര്യങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയാകാനിരിക്കെയാണ് ഇ.പിയെ കൺവീനർ സ്ഥാനത്തു നിന്നും നീക്കിയത്. ഇതോടെ ഇ.പിക്കെതിരേയുള്ള ആരോപണങ്ങളിൽ നേതാക്കൾക്ക് വിശദീകരണം നല്കേണ്ട. ഇ.പിക്ക് പുറമെ സിപിഎം ഓഫീസുകളും സഹകരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള സാന്പത്തിക തിരിമറികളും സ്വർണക്കടത്ത്-ക്വട്ടേഷൻ മാഫിയ സംഘങ്ങളുമായുള്ള നേതാക്കളുട‌െ ബന്ധവും ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തി കേന്ദ്രങ്ങളിലുള്ള വോട്ട് ചോർച്ചയും ബ്രാഞ്ച് യോഗങ്ങളിൽ ചർച്ചയായേക്കും.