വീട്ടിൽക്കയറി മാല പൊട്ടിക്കാൻ ശ്രമം; വീട്ടമ്മയ്ക്കും മകനും പരിക്ക്, മൂന്നംഗ സംഘത്തിനായി തിരച്ചിൽ
Monday, June 17, 2024 12:58 AM IST
കണ്ണൂർ: കവർച്ചാ സംഘത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ചാലാട് അമ്മയ്ക്കും മകനും പരിക്കേറ്റു. ചാലാട് അന്പലത്തിന് സമീപം ഉപ്പടം റോഡിൽ കുനിച്ചൻ വീട്ടിൽ കെ.വി. കിഷോറിന്‍റെ ഭാര്യ ലിനി (48). മകൻ അഖിൻ‌ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ നാലരയ്ക്കും അഞ്ചിനും ഇടയിലാണ് വീട്ടിൽ കവർച്ചാശ്രമം നടന്നത്. തുറന്നിട്ട അടുക്കള വാതിൽ വഴി അകത്തുകയറിയ രണ്ടുപേർ പാചകം ചെയ്യുക യായിരുന്ന ലിനിയെ തള്ളിയിട്ട് കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു.

ലിനിയുടെ നിലവിളികേട്ട് മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ അഖിൻ ഓടി വരികയായിരുന്നു. നിലത്തുവീണ അമ്മ കള്ളന്മാരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതാണ് അഖിൻ കാണുന്നത്. ഉടൻ തന്നെ അടുക്കളയിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് കള്ളൻമാരെ മർദിച്ചു. ഇതിനിടെ കൈയിൽ കരുതിയിരുന്ന വടി ഉപയോഗിച്ച് മോഷ്ടാക്കളും അഖിനിനെ തിരിച്ചാക്രമിച്ചു. അഖിനിന്‍റെ ഷോൾഡറിന് പരിക്കേറ്റു.

ഈ സമയം ലിനിയുടെ ഭർത്താവ് കിഷോർ ബാത്ത് റൂമിലായിരുന്നു. വീട്ടുകാർ ഉണർന്ന സമയത്താണ് രണ്ടു പേർ വീടിനകത്തേക്ക് ഓടിക്കയറി മാല പൊട്ടിക്കാൻ ശ്രമിച്ചത്. മോഷണ സംഘത്തിലെ മൂന്നാമൻ ഈ സമയം വീടിനുപുറത്ത് നില്ക്കുകയായിരുന്നു. മൂന്ന് മോഷ്ടാക്കളും ബർമൂഡ മാത്രമാണ് ധരിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. മുഖംമൂടി ഉണ്ടായി രുന്നില്ല. വീട്ടിൽ ഫോറൻസിക് സംഘവും പോലീസും എത്തി പരിശോധന നടത്തി.

മോഷ്ടക്കളുടെ കൈയിലുണ്ടായിരുന്ന ഒരു ടോർച്ച് ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ലിനിയുടെ വീടിനടുത്ത രൂപേഷിന്‍റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ഒരേ സംഘം തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

പുലർച്ചെ മൂന്നരയോടെയായിരുന്നു രൂപേഷിന്‍റെ വീട്ടിൽ കവർച്ചാ ശ്രമം നടന്നത്. രൂപേഷിന്‍റെ വീടിന്‍റെ ഒരു ജനലിന്‍റെ കന്പികൾ വളച്ചായിരുന്നു മോഷണശ്രമം. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്നുപേർ വടിയുമായി നടന്നുനീങ്ങുന്ന ചിത്രം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ദൃശ്യത്തിൽ മൂവരും വസ്ത്രം ധരിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി. ലിനിയുടെയും രൂപേഷിന്‍റേയും പരാതിയിൽ രണ്ടു കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.