സ്വപ്നങ്ങളെ അക്ഷരങ്ങളിലാക്കി സ്വാതി
Monday, June 17, 2024 12:58 AM IST
കൂത്തുപറമ്പ്: അനങ്ങാനാകാത്ത ശാരീരിക അവശതയിലും കായലോട് അറത്തിക്കാവിന് സമീപത്തെ വീട്ടിലിരുന്ന് തന്‍റെ സ്വപ്നങ്ങളെ അക്ഷരങ്ങളും വാക്കുകളുമാക്കി മാറ്റുകയാണ് സ്വാതി പാലോറാൻ. അദ്ഭുതം തോന്നും സ്വാതി പാലോറാന്‍റെ ജീവിതത്തേയും എഴുത്തിനെയും കുറിച്ചറിയുമ്പോൾ. ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അത്യപൂര്‍വ രോഗമായ മള്‍ട്ടിപ്പിള്‍ ക്ലീറോസിസ് പിടിപെട്ട് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു. നടക്കാന്‍ ഏറെ ബുദ്ധിമുട്ടും കാഴ്ചകള്‍ക്ക് ഇളക്കവും അനുഭപ്പെടുന്ന അവസ്ഥയിലൂടെയാണ് സ്വാതി തന്‍റെ സാഹിത്യരചന നിർവഹിക്കുന്നത്.

രചനാവൈഭവം കണ്ട് എത്തിയ സ്ത്രീശാക്തീകരണ പ്രവര്‍ത്തകരായ മാഹിയിലെ സി.കെ.രാജലക്ഷ്മിയും മാടപ്പീടിക സ്വദേശിനി പി.പി. അസിതയും തുണയായതോടെ സ്വാതിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. "ഐ ടു ഹാവ് എ സോള്‍' എന്ന ഇംഗ്ലീഷ് നോവലിന് അച്ചടിമഷി പുരണ്ടു. തളര്‍ന്ന വിരലുകള്‍കൊണ്ട് മൊബൈല്‍ ഫോണില്‍ പതുക്കെ എഴുതിയുണ്ടാക്കിയ അക്ഷരക്കൂട്ടുകള്‍ അമ്മ പകര്‍ത്തിയെഴുതുകയായിരുന്നു. ചിത്രകാരന്‍ ശ്രീനി പാലേരി നോവലിന് മനോഹരമായ ചിത്രങ്ങൾ വരച്ചുനൽകി. കഥാകൃത്ത് വി.ആര്‍.സുധീഷ് അവതാരികയുമെഴുതി.

കവിതയിലും കഥയിലുമെല്ലാം അഭിരമിച്ച മനസുമായി കോളജിലെ മിടുക്കിയായിരുന്നു സ്വാതി പാലോറാന്‍. ബിസിഎയുടെ അവസാനവര്‍ഷ പരീക്ഷ തുടങ്ങാനിരിക്കെയാണ് രോഗം വന്നത്. കണ്ണിലെ കൃഷ്ണമണി ഇളകുകയും കാണുന്നതെല്ലാം ഇളകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥ. വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ ഇളകിയാടും. ഞരമ്പിന്‍റെ പ്രശ്‌നം മൂലം ഒരു ഭാഗം തീര്‍ത്തും തളര്‍ന്നുപോയി. ഒരു ലക്ഷത്തില്‍ ഒരാളില്‍ മാത്രം കാണപ്പെടാവുന്ന മള്‍ട്ടിപ്പിള്‍ ക്ലിറോസിസ് എന്ന അത്യപൂര്‍വരോഗമായിരുന്നു അത്. ചികിത്സ തേടാത്ത ഇടമില്ല. ലക്ഷങ്ങള്‍ ചെലവഴിച്ചു.

ഏക മകളുടെ ജീവിതത്തില്‍ വന്നുപെട്ട ദുര്‍ഗതിയില്‍ മാതാപിതാക്കളായ ചിന്മയ സ്‌കൂള്‍ അധ്യാപിക ശൈലജയുടേയും ക്രൈസ്റ്റ് കോളജ് അധ്യാപകന്‍ അധീറിന്‍റേയും മനസും ശരീരവും തകര്‍ന്ന അവസ്ഥയായിരുന്നു. ഒടുവില്‍ 13 വര്‍ഷം മുമ്പ് ജന്മനാടായ മേലൂരില്‍ നിന്ന് കുടുംബം കായലോട്ടേക്ക് താമസം മാറ്റുകയായിരുന്നു.

പുസ്തക പ്രകാശന ചടങ്ങ് നടക്കുന്ന ദിവസം തന്നെ സ്വാതിക്ക് ഗ്രാമസ്വരാജ് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ പി.എന്‍.പണിക്കര്‍ സാഹിത്യപുരസ്‌കാരത്തിന് അർഹയായ വിവരമെത്തിയത് ഇരട്ടി മധുരമായി. പുസ്തക പ്രകാശനച്ചടങ്ങില്‍ ചൂര്യായി ചന്ദ്രന്‍, കെ.പി.കെ. വേങ്ങര, വി.ആര്‍. സുധീഷ്, അസിസ് മാഹി തുടങ്ങി സമൂഹത്തിന്‍റെ വിവിധതുറകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.