റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റു; നഗരസഭ കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി കുടുംബം
Sunday, June 30, 2024 5:16 AM IST
മഞ്ചേരി: റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ കുടുംബം വാര്‍ഡ് കൗണ്‍സിലറും മുനിസിപ്പല്‍ ഉപാധ്യക്ഷനുമായ വി.പി. ഫിറോസിന്‍റെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയിലെ 43ാം വാര്‍ഡില്‍ താമസിക്കുന്ന വി. അനില്‍ദാസും ഭാര്യയും കുട്ടികളുമാണ് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

വാര്‍ഡിലെ ബി.ഡി. നമ്പീശന്‍ റോഡ് ഏറെക്കാലമായി തകര്‍ന്നു കിടക്കുകയാണ്. ഇക്കാര്യം പലതവണ വാര്‍ഡ് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് അനില്‍ദാസ് പറഞ്ഞു.

കാലവര്‍ഷം ആരംഭിച്ചതോടെ റോഡിലെ കുഴികള്‍ കാണാതായി. ഇന്നലെ രാവിലെ കുടുംബവുമായി സ്‌കൂട്ടറില്‍ പോകവെ കുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ കൗണ്‍സിലറെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് ചെളിയില്‍ വീണ കുടുംബം വസ്ത്രങ്ങള്‍ പോലും മാറാതെ ഓഫീസിനു മുന്നിലെത്തി സമരമാരംഭിച്ചത്.

ഉടന്‍ പോലീസെത്തി കുടുംബത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ അനില്‍ദാസിന്‍റെ തോളെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കാത്ത പക്ഷം സമരം വീണ്ടും ആരംഭിക്കുമെന്ന് അനില്‍ദാസ് പറഞ്ഞു.