പനിച്ചുവിറച്ച് മലയോരം; മൂടിപ്പുതച്ച് അധികൃതർ
Sunday, June 30, 2024 5:16 AM IST
കരുവാരകുണ്ട്: മലയോര മേഖലയിൽ പനിയും അനുബന്ധ രോഗങ്ങളും പടർന്നു പിടിക്കുമ്പോഴും വേണ്ടത്ര മുൻ കരുതലുകളോ ബോധവത്കരണമോ അധികൃതർ നടത്തുന്നില്ലെന്ന് പരാതി. മഴക്കാലത്ത് പനി ബാധിതരുടെ എണ്ണം കൂടാറുണ്ടെങ്കിലും ഇത്തവണ മഴ കനക്കും മുന്പേ തന്നെ പനിയില്‍ വിറയ്ക്കുകയാണ് മലയോര ജനത.

കരുവാരകുണ്ട് സിഎച്ച്സിയിൽ മാത്രം പ്രതിദിനം നൂറുകണക്കിനു പേരാണ് വൈറല്‍പനി ബാധിച്ച്‌ ചികിത്സ തേടുന്നത്. പനിക്കൊപ്പം തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍ എന്നിവയും രോഗികളെ അലട്ടുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നത് സാധാരണയായതിനാല്‍ കോവിഡ് ആശങ്ക വേണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭീതിയകലാൻ ഇത് മതിയാവുന്നില്ല.

തൊണ്ടവേദനയോട് കൂടിയ പനി, തലവേദന, മൂക്കടപ്പ്, ക്ഷീണം എന്നിവ വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ്. പനി ബാധിച്ചാല്‍ തന്നെ സ്വയം ചികിത്സയ്ക്കുകയാണ് കൂടുതൽ പേരും. ഇത് എലിപ്പനി, ഡെങ്കിപ്പനി എന്നിവ തുടക്കത്തിലേ തിരിച്ചറിയുന്നത് വൈകാന്‍ ഇടയാക്കിയേക്കുമെന്നതിനാൽ ജനങ്ങളിൽ കാര്യമായ ബോധവത്ക്കരണവും വാർഡു തലത്തിലും വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസുകൾ നടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പനി ബാധിതരുടെ എണ്ണം ദിനേന കൂടിക്കൊണ്ടിരിക്കുകയാണ്. മുതിർന്നവരെപ്പോലെ തന്നെ കുട്ടികൾക്കും പനി സാരമായി ബാധിക്കുന്നുണ്ട്.ഇതുകാരണം വിദ്യാലയങ്ങളിലെ ഹാജർ നിലയിലും കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ ചിലയിടങ്ങളിൽ എലിപ്പനിയുടെ ലക്ഷണവും ചിലരിൽ കാണുന്നുണ്ട്. ഛർദിയും ഒഴിച്ചിലും പിടിപെട്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നതാണ് ഇതിന്‍റെ പ്രധാനകാരണം. പനിയും മറ്റു അസുഖങ്ങളും കാരണം ജോലിക്ക് പോകാനാവാത്തതിനാൽ കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളും മേഖലയിൽ വിരളമല്ല. ഇത്തരക്കാർക്ക് പഞ്ചായത്ത്തലത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ ലഭ്യമാക്കണമെന്നും നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു.