കൃഷിയിടത്തില്‍ നിന്നു വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
Tuesday, July 2, 2024 7:41 AM IST
നിലമ്പൂര്‍:കൃഷിയിടത്തില്‍ നിന്ന് 305 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. മണ്‍സൂണ്‍കാല പട്രോളിംഗിന്‍റെ ഭാഗമായി ഡ്രൈഡേ ദിനത്തില്‍ നിലമ്പൂര്‍ എക്സൈസ് ചാലിയാര്‍ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴയുടെ തീരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലെ വാഴ കൃഷി നടക്കുന്ന കൃഷി സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.

മതില്‍മൂല ആദിവാസി നഗറിനു സമീപം കാഞ്ഞിരപ്പുഴയുടെ തീരത്തുള്ള വാഴ കൃഷിത്തോട്ടത്തില്‍ ചാരായം വാറ്റുന്നതിനായി വ്യത്യസ്ത അളവുകളിലുള്ള കന്നാസുകളിലും ജാറുകളിലും ഒളിപ്പിച്ചു വച്ചിരുന്ന 305 ലിറ്റര്‍ വാഷാണ് കണ്ടെത്തിയത്.

വാറ്റുപകരണങ്ങളും വലിയ അലുമിനിയം കലങ്ങളും പിടിച്ചെടുത്തു. കൃഷിസ്ഥലത്തിന്‍റെ ഉടമസ്ഥന്‍ പെരുമ്പത്തൂര്‍ സ്വദേശി മുല്ലേരി ഉണ്ണി എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളുടെ പേരില്‍ നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്കാരി കേസ് എടുത്തു. പ്രിവന്‍റീവ് ഓഫീസര്‍ സി. അബ്ദുള്‍ റഷീദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ടി. ഷംനാസ്, എം. രാജേഷ്, എബിന്‍ സണ്ണി എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്കി.

കൃഷിയുടെ മറവില്‍ പ്രതി കുറെ കാലമായി ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ പ്രധാന ചാരായ മൊത്ത വിതരണക്കാരനാണ് മുല്ലേരി ഉണ്ണിയെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയുടെ തോട്ടം സൂക്ഷിപ്പുകാരിയായ ഒരു സ്ത്രീയും സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടതായി എക്സൈസ് അറിയിച്ചു.